യുഎഇയില്‍ എല്ലാ മൊബൈല്‍ സിമ്മുകളും രണ്ടാമതും രജിസ്റ്റര്‍ ചെയ്യണം

|0 comments
യുഎഇയില്‍ എല്ലാ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും സിമ്മുകള്‍ രണ്ടാമതും രജിസ്റ്റര്‍ ചെയ്യണമെന്ന്‌ അധികൃതര്‍. ‘മൈ നമ്പര്‍, മൈ ഐഡന്റിറ്റി’ എന്ന പദ്ധതിപ്രകാരമാണ്‌ രജിസ്ട്രേഷന്‍. ടെലികമ്യൂണിക്കേഷന്‍സ് ആന്റ് റെഗുലേറ്ററി അതോറിറ്റിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. മൊബൈല്‍ ഫോണ്‍ അനധികൃതമായും ക്രിമിനല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് തടയുന്നതിനായിട്ടാണ്‌ ഇത്. 

മൊബൈല്‍ ഉപഭോക്താക്കള്‍ മൊബൈല്‍ സിം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്നതു വഴിയോ, സിം കൈമാറുന്നതു വഴിയോ പലരും സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഈ രണ്ടാം വട്ട രജിസ്‌ട്രേഷന്‍ പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. ഇത്തരം കേസുകളില്‍ പെട്ട് സിമ്മിന്റെ യഥാര്‍ത്ഥ ഉടമകള്‍ നിയമക്കുരുക്കുകളില്‍ പെടുകയും സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവുകയും ചെയ്യുന്ന കേസുകള്‍ നിരവധിയാണ്. അതിനാല്‍ അതാതു സിമ്മുകള്‍ ഉപയോഗിക്കുന്നത് രജിസ്റ്റര്‍ ചെയ്ത ആളുകള്‍ തന്നെയാണോ എന്നു ഉറപ്പു വരുത്താനാണ് ഈ രണ്ടാംവട്ട രജിസ്‌ട്രേഷന്‍.

എത്തിസലാത്ത്, ഡു ഉപഭോക്താക്കള്‍ അവരുടെ സിമ്മുകള്‍ രണ്ടാമത് രജിസ്റ്റര്‍ ചെയ്യാന്‍ പാസ്‌പോര്‍ട്ട്, എമിറേറ്റ് തിരിച്ചറിയല്‍ കാര്‍ഡ്, റെസിഡന്‍സി വിസ തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. എത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് ജൂലൈ 17ന് അതിന്റെ നൂറു ഔട്ട്‌ലെറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണം സന്ദര്‍ശിച്ച് തങ്ങളുടെ സിമ്മിന്റെ രണ്ടാംവട്ട രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്‌ട്രേഷന്‍ ഒരിക്കല്‍ മാത്രം നടത്തിയാല്‍ മതി. ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് രണ്ടാമത് രജിസ്റ്റര്‍ ചെയ്യാത്ത സിമ്മുകള്‍ യുഎഇയില്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല.

ആന്‍ഡ്രോയിഡ് ബാറ്ററികളെ സ്മാര്‍ട്ടാക്കാന്‍ ഒരു വഴി!

|0 comments
ഫോണുകളെ സ്മാര്‍ട്ടാക്കുന്ന ആന്‍ഡ്രോയിഡുകള്‍ ഇപ്പോള്‍ കേരളത്തിലും ജനകീയമായിരിക്കുന്നു. എന്നാല്‍ ബാറ്ററി ഈട് നില്‍ക്കുന്നില്ല സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ നിരന്തരം അലട്ടുന്ന പ്രധാന പ്രശ്നം. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലൊന്നായ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മിക്കതും ഇന്റര്‍നെറ്റ് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മൂന്നുനാലു മണിക്കൂറിനുള്ളില്‍ തന്നെ ബാറ്ററി കാലിയാകും! 

നമ്മള്‍ പലപ്പോഴായി തുറക്കുന്ന ആപ്ലിക്കേഷനുകള്‍ പലതും വേണ്ടവിധത്തില്‍ ക്ലോസ് ചെയ്യാത്തതുകൊണ്ട് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതും ചില ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഓണാക്കുമ്പോഴേ യാന്ത്രികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതും ബാറ്ററി തീരുന്നതിന് ഒരു കാരണമാണ്. കൂടാതെ വൈ‌-ഫൈ ബ്ലൂടൂത്ത് എന്നിവ ഓണ്‍ ആയി കിടക്കുമ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും പറയുകയേ വേണ്ട. ചില ടാസ്ക് കില്ലര്‍ ആപ്ലിക്കേഷനുകള്‍ (നമ്മള്‍ അറിയാതെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍) ഒരു പരിധിവരെ ‘ബാറ്ററിശേഷി‘ കൂട്ടുമെങ്കിലും അവയില്‍ പലതിനെ പറ്റിയും അത്ര നല്ല അഭിപ്രായമല്ല മൊബൈല്‍ വിദഗ്ദ്ധര്‍ക്കുള്ളത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇത്തരം പ്രോഗ്രാമുകള്‍ അത്ര ഗുണകരമല്ലെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. ഇവിടെയാണ് കൂടുതല്‍ ശക്തിയുള്ള 'എക്സ്ട്രാ ബാറ്ററി'കളുടെ പ്രസക്തി. 

സാധാരണ,1350 mAh ശേഷിയുള്ള ബാറ്ററികളാണ് മിക്ക സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പവും ലഭിക്കുന്നത്. (ബാറ്ററികളുടെ ശേഷി മില്ലി ആമ്പയര്‍ അവറില്‍ (mAh) ആണ് പറയുക). എന്നാല്‍ 'മുഗന്‍ പവര്‍ ബാറ്ററീസ്' കമ്പനി പ്രീമിയം ഗുണനിലവാരമുള്ള എക്സ്ട്രാ ബാറ്ററികള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. നിരവധി ഗുണനിലവാര പരിശോധനകളിലൂടെയാണ് ഓരോ മുഗന്‍ ബാറ്ററിയും പുറത്തിറങ്ങുന്നത്. ഹോങ്കോങ്ങിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കിലും ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഇവരുടെ വെബ് സൈറ്റ് വഴി സുരക്ഷിതമായി നമുക്ക് ബാറ്ററികള്‍ വാങ്ങാനാകും. 

എന്റെ സാംസങ് ഗാലക്സി ഏയ്സിന് വേണ്ടി 1600 (mAh) മുഗന്‍ ബാറ്ററി വെബ് വഴി ഓര്‍ഡര്‍ ചെയ്ത് 5 ദിവസത്തിനുള്ളില്‍ ഹോങ്കോങ് പോസ്റ്റില്‍ സുരക്ഷിതമായി കോട്ടയത്തെ വീട്ടില്‍ ബാറ്ററി എത്തിച്ചേര്‍ന്നു. ആദ്യ 3,4 ചാര്‍ജിങ് 8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍വരെ ചെയ്യണം. പിന്നീട് ഫോണ്‍, ഇന്റര്‍നെറ്റ് ഒക്കെ സുഗമമായി 8 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാനാകും. കൂട്ടത്തില്‍ ജ്യൂസ് ഡിഫെന്‍‌ഡര്‍ കൂടി ഉപയോഗിച്ചാല്‍ സംഗതി ഉഷാര്‍! ഒരു ക്രാഡില്‍ ചാര്‍ജര്‍ കൂടി മേടിച്ചോളൂ, അപ്പോള്‍ നിങ്ങള്‍ക്കും സ്മാര്‍ട്ടാകാം!

ലാവയുടെ ടച്ച് സ്‌ക്രീന്‍ മോഡല്‍ c31

|0 comments

ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ ലാവ തങ്ങളുടെ പുതിയ ടച്ച് സ്‌ക്രീന്‍ മോഡല്‍ വിപണിയിലെത്തിച്ചു. ലാവാ c31 എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിന് 2,499 രൂപയാണ് വില.
2.6 QVGA ഇഞ്ചാണ് ഇതിന്റെ ടച്ച് സ്‌ക്രീന്‍, 1.3 എം.പി ക്യാമറയുള്ള c31 ന്റെ ബാറ്ററി ലൈഫ് 1000 mAh ആണ്. കൂടാതെ ബ്ലൂട്ടൂത്ത് കണക്ടിവിറ്റി, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 8 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ഡ്യുവല്‍ ലൗഡ്‌സ്പീക്കര്‍ എന്നിവയും c31 ല്‍ ലഭ്യമാണ്.
ഇന്ത്യന്‍ വിപണിയില്‍ ലൗഡ്‌സ്പീക്കര്‍ ക്വാളിറ്റിയുള്ള ടച്ച് സ്‌ക്രീന്‍ മോഡലുകള്‍ ഇറങ്ങാറില്ല, ലാവാ c31 ഈ വിടവ് നികത്തുമെന്ന് മൊബൈലിന്റെ ലോഞ്ചിങ് വേളയില്‍ കമ്പനി ഡയറക്ടര്‍ എസ്.എന്‍. റായ് അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് ലൗഡ്‌സ്പീക്കര്‍ ക്വാളിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ മോഡല്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക്, ലാവാ ബഡ്ഡി, ആംഗ്രി ബേര്‍ഡ് ആപ്‌സ് എന്നിവയും ലാവാ c31 ലഭ്യമാണ്.

മൊബൈല്‍ വരിക്കാര്‍ 67.78 കോടി

|0 comments
മേയില്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ക്കു ലഭിച്ചതു 72 ലക്ഷം പുതിയ വരിക്കാരെ. സിഒഎഐയുടെ( സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ) കണക്കു പ്രകാരം മൊത്തം വരിക്കാരുടെ എണ്ണം 67.78 കോടി. 

എയര്‍ടെല്ലിനു കഴിഞ്ഞമാസം 20 ലക്ഷം വരിക്കാരെ ലഭിച്ചു. മൊത്തം വരിക്കാര്‍ 18.5 കോടി. ലൈസന്‍സുകള്‍ റദ്ദാക്കിയെങ്കിലും യുണിനോറിനു 15 ലക്ഷം ഉപയോക്തക്കളെ കിട്ടി. വിഡിയൊകോണ്‍ എറ്റിസലാറ്റ് ഡിബി, എസ്ടെല്‍, സിസ്റ്റമെ ശ്യാം എന്നിവയാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കമ്പനികള്‍. 

സെപ്റ്റംബര്‍ ഏഴുവരെയാണ് ഈ കമ്പനികള്‍ക്കു പ്രവര്‍ത്തനാനുമതിയുള്ളത്. വൊഡാഫോണിനു 12 ലക്ഷം പുതിയ വരിക്കാരെ കിട്ടി. മൊത്തം വരിക്കാര്‍ 15 കോടി. ഐഡിയയ്ക്ക് 17 ലക്ഷം പുതിയ ഉപയോക്തക്കളെ ലഭിച്ചു. മേയില്‍ ബിഎസ്എന്‍എല്ലിനു ലഭിച്ചത് വെ റും 1,735 പുതിയ വരിക്കാരെയാണ്. 

റിലയന്‍സ് കമ്യൂണിക്കേഷന്‍റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. സിസ്റ്റമെ ശ്യാമിനു 2.5 ലക്ഷം പുതിയ വരിക്കാരെ കിട്ടി. വിഡിയൊകോണിനു 1.3 ലക്ഷവും എയര്‍സെല്ലിനു എട്ടു ലക്ഷവും വരിക്കാരെ ലഭിച്ചു.

വ്യൂഫോണ്‍ ഇന്ത്യയില്‍.....

|0 comments


കാല്‍നൂറ്റാണ്ടുകൊണ്ട് യൂറോപ്യന്‍ ഇലക്‌ട്രോണിക്‌സ് വിപണിയിലെ സജീവ സാനിധ്യമായ വ്യുസോണിക്ക് ഇന്ത്യയിലും എത്തുന്നുതങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഗ്യാരന്റി വാഗ്ദാനം ചെയ്തുകൊണ്ടാണ് വ്യൂസോണിക് ഉപയോക്താക്കളെ യൂറോപ്യന്‍ വിപണിയില്‍ ആളെ ആകര്‍ഷിച്ചത്. അതെ തന്ത്രം ഇന്ത്യയിലും ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.വ്യൂസോണിക്കിന്‍റെ സ്മാര്‍ട്ട് ഫോണ്‍ പരമ്പരയായ വ്യൂഫോണിന്‍റെ വ്യൂഫോണ്‍ 3യാണ് ഇന്ത്യയില്‍ ആദ്യം കമ്പനി അവതരിപ്പിക്കുന്നത്.ഇന്ത്യയിലെ ആദ്യ ഡ്യുവല്‍ സിം ത്രിജി സിഡിഎംഎ സ്മാര്‍ട്‌ഫോണാണ് ഇത് എന്നാണ് വ്യൂസോണിക് അവകാശപ്പെടുന്നത്.ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 3.5 ഇഞ്ച് മള്‍ട്ടിടച്ച് ഡിസ്‌പ്ലേ ,320/480 പിക്‌സല്‍സ്റിസൊല്യൂഷന്‍ ക്ലാരിറ്റി‍. 800 മെഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസര്‍, 512 എംബി റാം, മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാനാകുന്ന മെമ്മറി,ത്രിജി, വൈഫൈ, ജിപിഎസ്, ജി-സെന്‍സര്‍, ഇ-കോമ്പസ്, 5എംപി ക്യാമറ എന്നീ പ്രത്യേകതകളും വ്യൂഫോണ്‍ 3യിലുണ്ട്. എന്നാല്‍ മുന്‍പില്‍ ക്യാമറയില്ലത്താതും,ഫ്ലാഷില്ലാത്തതും പ്രധാന പോരായ്മകളാണ്. റിലയന്‍സിന്‍റെ 3ജി സേവനത്തോടപ്പം 9,990 രൂപയ്ക്ക് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും

ഇരട്ട സിം ഫോണുകളില്‍ ഒന്നാമത് നോകിയ തന്നെ

|0 comments

ഒരുകാലത്ത്‌ മൊബൈല്‍ഫോണ്‍ വിപണിയിലെ അതികായരായിരുന്നു നോകിയ. എന്നാല്‍ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്‌മാര്‍ട്ട്‌ഫോണുകള്‍ എത്തിയതോടെ നോകിയ പിന്നിലേക്ക്‌ മാറി. ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കഷ്ടപ്പെടുകയാണ്‌ നോകിയ. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അടുത്തകാലത്തായി ഏറെ പ്രചാരം നേടുന്ന ഇരട്ടസിം ഫോണുകളില്‍ നോകിയ തന്നെയാണ്‌ ഒന്നാമതെന്ന്‌ പുതിയ സര്‍വ്വേ വ്യക്തമാക്കുന്നു. പ്രശസ്‌ത മാര്‍ക്കറ്റിംഗ്‌ ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ നടത്തിയ സര്‍വ്വേയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.
ഇന്ത്യയിലെ ആകെ മൊബൈല്‍ഫോണ്‍ ഉപയോക്താക്കളില്‍ 71 മില്യണ്‍ പേരും ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവരാണ്‌. ഒന്നിലധികം സിം ഉപയോഗിക്കുന്ന 71 മില്യണ്‍ പേരില്‍ 61 ശതമാനം പേരും ഇരട്ടസിം ഫോണ്‍ സ്വന്തമായുള്ളവരാണ്‌. ഇന്ത്യയില്‍ ആകെ വിറ്റഴിച്ചിട്ടുള്ള ഇരട്ട സിം ഫോണുകളില്‍ 30 ശതമാനവും നോകിയയാണ്‌. 16 ശതമാനം സാംസങ്ങും 12 ശതമാനം മൈക്രോമാക്‌സുമാണ്‌.
ഇന്ത്യയില്‍ മൈക്രോമാക്‌സ്‌, കാര്‍ബണ്‍ പോലെയുള്ള ബ്രാന്‍ഡുകള്‍ ഇരട്ട സിം മോഡല്‍ പുറത്തിറക്കിയ ശേഷമാണ്‌ നോകിയ ഡ്യൂവല്‍ സിം ഫോണുമായി എത്തിയത്‌. എന്നാല്‍ വിഭാഗത്തില്‍ വളരെ വേഗം നോകിയയ്‌ക്ക്‌ സ്വാധീനം ചെലുത്താനായി. മികച്ച നിലവാരമാണ്‌ നോകിയയുടെ ഇരട്ടസിം വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന്‌ സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ആന്‍ഡ്രോയ്‌ഡ്‌ തരംഗത്തില്‍ ആപ്പിള്‍ മുങ്ങുന്നു

|0 comments

ടാബ്‌ലറ്റ്‌ വിപണിയിലെ ആന്‍ഡ്രോയ്‌ഡ്‌ മുന്നേറ്റം ഐപ്പാഡിന്റെ പ്രതാപം തകര്‍ത്തതുപോലെ, സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയിലും ഐഫോണിന്‌ കാലിടറുന്നു. പ്രമുഖ ഗവേഷണ സ്ഥാപനമായ ഐഡിസി പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഐഫോണ്‍ വില്‍പനയില്‍ ഇടിവ്‌ സംഭവിക്കുന്നതായാണ്‌ സൂചന. സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പ്രധാനമായും ആന്‍ഡ്രോയ്‌ഡ്‌, ഐ ഒ എസ്‌, വിന്‍ഡോസ്‌ ഫോണ്‍ തുടങ്ങിയ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റങ്ങളില്‍ അധിഷ്‌ഠിതമായ മോഡലുകളാണ്‌ മാറ്റുരയ്‌ക്കുന്നത്‌.
ഇതില്‍ ഐ ഒഎസില്‍ റണ്‍ ചെയ്യുന്ന ആപ്പിള്‍ ഐഫോണ്‍ ആയിരുന്നു കഴിഞ്ഞവര്‍ഷം വരെ വിപണിയിലെ ഒന്നാമന്‍. എന്നാല്‍ ഇപ്പോള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 61 ശതമാനവും ആന്‍ഡ്രോയ്‌ഡില്‍ റണ്‍ ചെയ്യുന്ന ഫോണുകളാണ്‌ വിറ്റുപോകുന്നത്‌.
2012ല്‍ 20.5 ശതമാനമാണ്‌ ഐഫോണിന്റെ വിപണി വിഹിതമെങ്കില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഇത്‌ 19% ആയി കുറയുമെന്നും ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇനിയുള്ള കാലം മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസ്‌ ഫോണ്‍ വലിയ കുതിച്ചുചാട്ടം തന്നെ നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഇപ്പോള്‍ 5.6 ശതമാനമാണ്‌ വിന്‍ഡോസിന്റെ വിപണി വിഹിതമെങ്കില്‍ 2016ഓടെ അത്‌ 19.2 ആയി മാറുമത്രെ. അതായത്‌, ഐഫോണിനെ വിന്‍ഡോസ്‌ ഫോണ്‍ മറികടക്കും. മികച്ച യൂസര്‍ ഇന്റര്‍ഫേസും പരിധിയില്ലാത്ത ആപ്‌ളിക്കേഷനുകളുമാണ്‌ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്‌ഡ്‌ ഒ എസുകളെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ താരമാക്കിയത്‌.

ബാറ്ററി സമയം വര്‍ദ്ധിപ്പിക്കാന്‍ ?

|0 comments
മൊബൈല്‍ ഫോണിന്റെ ബാറ്ററി സമയം വര്‍ദ്ധിപ്പിക്കാന്‍ എന്താണു മാര്‍ഗം?... ഇന്ന്‌ മിക്കവരും പതിവായി ചോദിക്കുന്ന ചോദ്യമിതാണ്‌. വലിയ സ്‌ക്രീന്‍ ചതുരമുള്ള സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ മുഴുവന്‍ ദിവസംതന്നെ ബാറ്ററി നിലനിന്നാല്‍ അത്‌ അത്ഭുതം. എങ്ങനെ ബാറ്ററി സമയം കൂട്ടാം എന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും.

എഡ്‌ജ്, വൈഫൈ, ബ്ലൂ ടൂത്ത്‌, ജി.പി.എസ്‌. എന്നീ സംവിധാനങ്ങള്‍ സദാ സമയവും ഓണ്‍ ആക്കിയിടേണ്ട ആവശ്യമുണ്ടോ എന്ന്‌ പരിശോധിക്കുക. ആവശ്യമുള്ളത്‌ മാത്രം, ഉപയോഗം വരുമ്പോള്‍ സജീവമാക്കിയാല്‍തന്നെ നല്ലൊരളവ്‌ ബാറ്ററി സമയം ലാഭിക്കാം. 3 ജി സേവനം ഇന്ന്‌ എല്ലായിടത്തും കേള്‍ക്കുന്ന കാര്യമാണ്‌, 2 ജി തന്നെ മതിയെങ്കില്‍ പണവും ലാഭം ബാറ്ററിക്കും നല്ലതാണ്‌. ത്രീജി സൗകര്യം കൂടുതല്‍ ഊര്‍ജശേഷി ആവശ്യമുള്ളതാണ്‌.

സ്‌ക്രീന്‍ തെളിമ (െ്രെബറ്റ്‌നസ്‌) ക്രമീകരിക്കുന്നതനുസരിച്ച്‌ ബാറ്ററി സമയം കൂടുതല്‍ നിലനിര്‍ത്താം. നിരത്തിലും യാത്രയിലും ചിലപ്പോള്‍ അല്‍പം നല്ല തെളിമ വേണമായിരിക്കും. എന്നാല്‍ വീട്ടിലോ ഓഫീസിലോ ആയിരിക്കുമ്പോള്‍ സ്‌ക്രീനിന്റെ തെളിമ കുറഞ്ഞിരുന്നാലും നന്നായി തന്നെ വിവരങ്ങള്‍ /ചിത്രങ്ങള്‍ കാണാനാകും. ചില ഫോണുകളില്‍ പ്രകാശ സെന്‍സറുകള്‍ ഉണ്ട്‌. 

ആപ്ലിക്കേഷന്‍ , ഓ എസ്‌ അപ്‌ഡേറ്റുകള്‍ നിരന്തരം സംഭവിക്കുന്ന രീതിയില്‍ സെറ്റ്‌ ചെയ്‌ത് വച്ചാല്‍ കൂടുതല്‍ ഡാറ്റാ ഉപയോഗവും ഒപ്പം ബാറ്ററി ക്ഷീണിക്കുകയും ചെയ്യും. പല വിന്‍ഡോയില്‍ ഇന്റര്‍നെറ്റും മറ്റും നോക്കിക്കൊണ്ടിരിക്കേ പെട്ടെന്ന്‌ അതൊന്നും പൂര്‍ണമായി അവസാനിപ്പിക്കാതെ ആദ്യ പേജിലേക്കു പോകാറുണ്ട്‌. സ്‌ക്രീനില്‍ കാണുന്നില്ലെങ്കിലും അത്‌ പിന്നണിയില്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കും. ഇതാകട്ടെ ആവശ്യമില്ലാതെ ബാറ്ററി ഊറ്റിക്കുടിക്കുകയും ചെയ്യും.

ചിലതരം ആപ്ലിക്കേഷനില്‍ ലോക്കേഷന്‍ ക്രമീകരണം ഒഴിവാക്കി വയ്‌ക്കാം. വയര്‍ലെസ്‌/നെറ്റ്‌വര്‍ക്ക്‌ സംവിധാനം അല്ലെങ്കില്‍ ജി.പി.എസ്‌. എന്നിവയിലൊന്ന്‌ ഉപയോഗിച്ചായിരിക്കും നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്‌ഥലവിവരം ട്വിറ്റിനും മറ്റും ഒപ്പം നല്‍കുന്നത്‌. നിങ്ങളുടെ സ്‌ഥലവിവരം അപ്പപ്പോള്‍ നല്‍കണമെന്ന്‌ നിര്‍ബന്ധമില്ലെങ്കില്‍ ഇത്‌ മാറ്റുക. ചില ഫോണുകളില്‍ സെറ്റിംഗ്‌സിലെ ലോക്കേഷന്‍ സെക്യൂരിറ്റി എന്ന തലക്കെട്ടിന്‌ താഴെ ജി.പി.എസ്‌ സാറ്റലൈറ്റ്‌, അസിസ്‌റ്റഡ്‌ ജിപിഎസ്‌ , സെന്‍സര്‍ എന്നിവയോക്കെ ഓഫാക്കി വയ്‌ക്കുന്നത്‌ ബാറ്ററിയെ കരുതി നല്ലതാണ്‌.

ആവശ്യത്തിലധികം ആപ്‌സുകള്‍ ഫോണിലേക്ക്‌ ഉള്‍പ്പെടുത്തി ഇടുന്നത്‌ ബാറ്ററിക്ക്‌ ആപ്പാകും എന്ന്‌ പറയേണ്ടതില്ലല്ലോ. ബാറ്ററി സമയം കൂട്ടാന്‍ ഉള്ള ചില സംവിധാനങ്ങള്‍ ഫോണ്‍ സെറ്റിംഗ്‌സിലും പിന്നെ ഏതാനും ചിലത്‌ ആപ്‌സ് സ്‌റ്റോറിലും ഉണ്ട്‌ ഇവ യുക്‌തമായി ഉപയോഗിച്ചാല്‍ ബാറ്ററിയുടെ കാലയളവ്‌ കൂട്ടാം. ഫോണിലെ ഒരോ ഘടകവും എത്രമാത്രം ബാറ്ററി ശേഷി ഉപയോഗിക്കുന്നുണ്ടന്ന്‌ ബാര്‍ /ഗ്രാഫ്‌ അനുസരിച്ച്‌ കാണിച്ച്‌ തരും , ഇതനുസരിച്ച്‌ ഉചിതമായ തരത്തില്‍ ഫോണ്‍ ഉപയോഗം ക്രമീകരിക്കാം.

ഫോണ്‍ വൈബ്രേറ്റ്‌ മോഡില്‍ ഇടുന്നവര്‍ ഏറെയാണ്‌. ഇത്‌ ഏറെ ബാറ്ററി ഊര്‍ജം എടുക്കുന്ന ഏര്‍പ്പാടാണ്‌. സാധ്യമാണങ്കില്‍ നമുക്ക്‌ മാത്രം കേള്‍ക്കാവുന്ന പതിഞ്ഞ ശബ്‌ദത്തിലുള്ള ശബ്‌ദം ആക്കുക. 

ഫോണിലേക്ക്‌ വരുന്ന സിഗ്നല്‍ ശേഷി കുറവായിരുന്നാല്‍ അത്‌ കൂടിയ അളവില്‍ ബാറ്ററി എടുക്കും. ചില കെട്ടിടങ്ങളില്‍ സിഗ്നല്‍ ശേഷി മിക്കപ്പോഴും കുറവായിരിക്കും പതിവായി ഇതാണ്‌ അവസ്‌ഥ എങ്കില്‍ സിഗ്നല്‍ ശേഷി ഉയര്‍ത്താനുള്ള റിപ്പീറ്റര്‍ അവിടെ ഘടിപ്പിക്കുന്നത്‌ നന്നായിരിക്കും.

എക്‌സ്ട്രാ ബൈറ്റ്‌ : ബാറ്ററി തീര്‍ന്ന്‌ പോയാല്‍ തീര്‍ന്നില്ലേ ഫോണിന്റെ കാര്യം. എക്‌സ്ട്രാ ബാറ്ററി കരുതുന്നവരും, കൊണ്ട്‌ നടക്കാവുന്ന ബാറ്ററി ചാര്‍ജര്‍ ഉപയോഗിക്കുന്നവരും ധാരാളം. ഇതൊന്നും പറ്റിയില്ലെങ്കില്‍ ഫോണിനൊപ്പം കിട്ടുന്ന, കമ്പ്യൂട്ടറിലേക്കുള്ള യു.എസ്‌.ബി കേബിള്‍വഴി ചാര്‍ജ്‌ ചെയ്യാം. അത്‌ ബാഗില്‍ കരുതുക. ഇന്ന്‌ എവിടെ തിരിഞ്ഞൊന്ന്‌ നോക്കിയാല്‍ അവിടെയെല്ലാം ലാപ്‌ടോപ്പും കമ്പ്യൂട്ടറും ആണല്ലോ. അതിനാല്‍ ആപത്‌കാലത്ത്‌ ഈ കേബിള്‍ ഉപകാരിയാകും.

ആകാശ്‌ ടാബ്ലെറ്റ്‌ 2012 ലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കുംഭകോണം

|0 comments


ഇന്ത്യാ ഗവണ്മെന്റിനു വേണ്ടി വിദ്യാര്‍ഥികള്‍ ക്കായി പഞ്ജാബിലെ അമൃത്സര്‍ ആസ്ഥാനമായ ഡാറ്റാവിന്‍ഡ്‌ എന്നാ കമ്പനി 1500 രൂപ മുതല്‍ 2299 രൂപ വരെ വിലവരുന്ന ആകാശ്‌ ടാബ് പുറത്തിറക്കുന്നതായ വാര്‍ത്ത വളരെ ആഹ്ലാദത്തോടെയും അതിലേറെ അവിശ്വസീനതയോടെയുമാണ് ഇന്ത്യയിലെ ടെക്നോളജി സമൂഹം സ്വീകരിച്ചത്.കേന്ദ്ര മന്ത്രി കബില്‍ സിബില്‍ വര്‍ണ്ണാഭമായ ചടങ്ങില്‍ ഇത് പുറത്തിറക്കുകയും ചെയ്തു.ഓണ്‍ ലൈന്‍ ബുക്കിംഗ് ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബുക്കിംഗ് ഇരുപതു ലക്ഷം കടന്നതായി പത്രക്കുറിപ്പുകള്‍ ഡാറ്റാവിന്‍ഡ്‌ പുറത്തിറക്കുകയും അഭൂത പൂര്‍ണ്ണമായ ഈ ബുക്കിംഗ് മൂലം കൊച്ചിഉള്‍പ്പടെ മൂന്ന് സ്ഥലങ്ങളില്‍ തങ്ങളുടെ പ്രൊഡക്ഷന്‍ ഫാക്ടറികള്‍ ആരംഭിക്കുകയാനെന്നും പത്ര സമ്മേളനങ്ങള്‍ നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഈ മുന്നോരുക്കങ്ങളെല്ലാം നടത്തി ബുദ്ധി പൂര്‍വ്വമായ ഒരു തട്ടിപ്പിന് തുടക്കമിടുകയായിരുന്നു ഡാറ്റവിന്‍ഡ്‌ കമ്പനി എന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ വെളിവാക്കുന്നത്.ഇതിനു വിശ്വാസ്യതയേകാന്‍  കേന്ദ്ര മന്ത്രി കബില്‍ സിബിലിനെ കൂട്ടുപിടിക്കുകയും ചെയ്തു. ആകാശ്‌ ബുക്ക് ചെയ്ത ആര്‍ക്കും തന്നെ ഗുണമേന്മയുള്ള ഒരു സാധനവും ഇതുവരെ കിട്ടിയിട്ടില്ല .കിട്ടിയവര്‍ക്കാകട്ടെ വളരെ മോശം ചൈനീസ്‌ കളിപ്പാട്ടം പോലെ എന്തോ ഒന്നാണ് ലഭിച്ചിരിക്കുന്നത്.
                                             ഓണ്‍ ലൈനായി ബുക്ക് ചെയ്തവര്‍ക്ക് കമ്പനി അയക്കുന്ന മെയിലില്‍ പറയുന്നത് അഭൂത പൂര്‍വ്വമായ ബുക്കിംഗ് കാരണം താങ്കള്‍ക്ക് ടാബ് ലെറ്റ്‌ ലഭിക്കാന്‍ താമസിക്കും എന്നാല്‍ മുന്‍കൂറായി 2999 രൂപ അയച്ചു തന്നാല്‍ ഒട്ടും കാലതാമസമില്ലാതെ കൊറിയര്‍ ചാര്‍ജ്‌ ഫ്രീ ആയി ഏഴ് ദിവസത്തിനുള്ളില്‍ ലഭിക്കുന്നതാണ് എന്ന വിവരമാണ് .ടാബ് എത്രയും വേഗത്തില്‍ ലഭിക്കാന്‍ പണം അയക്കുന്നവര്‍ക്ക് പിന്നീട്  ഈ കമ്പനിയില്‍ നിന്ന് യാതൊരു വിധ മറുപടിയോ സാധനമോ ലഭിക്കില്ല.ഇങ്ങനെ പണം നഷ്ടപ്പെട്ട പതിനായിരക്കണക്കിനു പേര്‍ എവിടെ പരാതിപ്പെടണം എന്ന് പോലുമറിയാതെ കുഴങ്ങുകയാണ്.ആയിരക്കണക്കിന് മലയാളികളും ഈ വഞ്ചനയില്‍ പെട്ടുപോയിട്ടുണ്ട് .

കൂടുതല്‍ പേര്‍ ഇനി ഈ തട്ടിപ്പില്‍ പെടാതിരിക്കാനായി ഫേസ്ബുക്കിലും അതുപോലുള്ള എല്ലാ മീഡിയയിലും ഈവാര്‍ത്ത ഷെയര്‍ ചെയ്യുക..ഇനിയും സംശയങ്ങള്‍ ഉള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കൂ.അല്ലെങ്കില്‍ ഗൂഗിളില്‍ ആകാശ്‌ സ്കാം,ആകാശ്‌ ചീറ്റിംഗ്,എന്നെല്ലാം ഒന്ന് സേര്‍ച്ച്‌ ചെയ്തു നോക്കൂ...
ഈ  ലിങ്കുകള്‍ ഒന്ന് വായിക്കൂ....
http://forum.coolpctips.com/top-stories/datawind-was-kicked-out-of-aakash-project-will-aakash-be-more-late/


http://www.coolpctips.com/2012/01/aakash-tablet-pc-poor-service-disappointing-performance-aakash-fail/#comment-17197
ആയതിനാല്‍ ദയവായി ആരും ഈ ആകാശ്‌ ടാബ് തട്ടിപ്പില്‍ പെടാതെ സൂക്ഷിക്കുക.

പഠനഭാരം കുറയ്‌ക്കാന്‍ ഡൈനാമിക്‌ ഇ-ടെക്‌സ്റ്റ്‌ ബുക്ക്‌

|1 comments
വിദ്യാഭ്യാസ രംഗത്ത്‌ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പഠനഭാരം ലഘൂകരിക്കുന്ന ഡൈനാമിക്‌ ഇ-ടെക്‌സ്റ്റ്‌ ബുക്കിന്‌ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രാഥമിക അംഗീകാരം. അച്ചടിച്ച പാഠപുസ്‌തകങ്ങളുടെ സഹായമില്ലാതെ ഏതു വിഷയവും കമ്പ്യൂട്ടറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഇ-ടെക്‌സ്റ്റ്‌ ബുക്കിന്റെ സഹായത്തോടെ പഠനത്തിനു സഹായിക്കുന്നതാണ്‌ പുതിയ സാങ്കേതിക വിദ്യ. പാഠപുസ്‌തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുകയും ലളിതമായ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിന്റെ സഹായത്തോടെ പാഠപുസ്‌തകത്തിന്റെ മാതൃകയില്‍ തന്നെ പഠിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതാണിത്‌. 

തുടക്കത്തില്‍ കേരള എസ്‌.ഐ.ഇ.ടിയുടെ വെബ്‌ പോര്‍ട്ടല്‍ വഴിയും പിന്നീട്‌ സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന കമ്പ്യൂട്ടര്‍ സംവിധാനം വഴിയും വിദ്യാര്‍ഥികള്‍ക്കു പുതിയ സാങ്കേതിക വിദ്യയിലൂടെ പഠിക്കാം. 

ഓഡിയോ, വീഡിയോ, അനിമേഷന്‍, ഗ്രാഫിക്‌, വെര്‍ച്വല്‍ ലാബ്‌, സിമുലേഷന്‍, ഡിക്ഷണറി, എന്‍സൈക്ലോപീഡിയ, കാല്‍ക്കുലേറ്റര്‍, നോട്ട്‌പാഡ്‌, മോണിറ്ററിംഗ്‌, ഇവാലുവേഷന്‍ എന്നീ ഘടകങ്ങള്‍ സംയോജിപ്പിച്ചാണ്‌ ഡൈനാമിക്‌ ഇ-ടെക്‌സ്റ്റ്‌ ബുക്ക്‌ തയാറാക്കിയിട്ടുള്ളത്‌. കമ്പ്യൂട്ടര്‍, ടാബ്‌ലെറ്റ്‌ പി.സി, മൊബൈല്‍ ഫോണ്‍ തുടങ്ങിയവവഴി ഡൗണ്‍ലോഡ്‌ ചെയ്‌ത് വിദ്യാര്‍ഥികള്‍ക്കു പഠിക്കാം. 

ട്യൂഷന്‍ ഒഴിവാക്കാമെന്നതും സവിശേഷതയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ സ്‌റ്റേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എജ്യൂക്കേഷണല്‍ ടെക്‌നോളജി (എസ്‌.ഐ.ഇ.ടി) ഡയറക്‌ടര്‍ ഡോ. ബാബു സെബാസ്‌റ്റ്യനാണ്‌ ഡൈനാമിക്‌ ഇ-ടെക്‌സ്റ്റ്‌ ബുക്ക്‌ വികസിപ്പിച്ചെടുത്തത്‌. ഇന്നലെ നടന്ന കേന്ദ്ര മാനവശേഷി വകുപ്പിന്റെ യോഗത്തില്‍ ഇദ്ദേഹം പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ്‌ ഇതിന്‌ തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനമായത്‌. ഈ മാസം 28ന്‌ തിരുവനന്തപുരത്തു നടക്കുന്ന കേന്ദ്ര-സംസ്‌ഥാന വിദ്യാഭ്യാസ വിദഗ്‌ധരുടെ യോഗം പുതിയ സാങ്കേതിക വിദ്യയ്‌ക്ക് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണിക്കും. തുടക്കത്തില്‍ അന്ധ-ബധിര വിദ്യാര്‍ഥികള്‍ക്കായി ഈ സംവിധാനം പ്രയോജനപ്പെടുത്തുന്ന കാര്യത്തിലാണ്‌ തത്വത്തില്‍ തീരുമാനമായത്‌. 

അഞ്ചു വര്‍ഷത്തെ ഗവേഷണ ഫലമായാണ്‌ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതെന്ന്‌ വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായ ഡോ. ബാബു സെബാസ്‌റ്റ്യന്‍ പറഞ്ഞു

നോക്കിയയെ രക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് എത്തുമോ?

|0 comments

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ദാത്താക്കളായിരുന്ന നോക്കിയ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്മാര്‍ട്ട് ഫോണ്‍ കുത്തൊഴുക്കില്‍ ഒലിച്ചു കൊണ്ടിരിക്കുകയാണ്.
ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനിയുടെ ഓഹരി വില ഇന്ന് 2.20 യൂറോ ആയി കൂപ്പുകുത്തിയിരിക്കുകയാണ്. 1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന നോക്കിയ രക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് എത്തുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നഷ്ടത്തില്‍ നീങ്ങുന്ന കമ്പനിയെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാനാണ് മൈക്രോസോഫ്റ്റിന്റെ നീക്കം.
സ്മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് മൈക്രോസോഫ്റ്റ് ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് നോക്കിയയെയും കൂടെക്കൂട്ടാന്‍തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. 46 ബില്യണ്‍ യൂറോയാണ് മൈക്രോസോഫ്റ്റിന്റെ വരുമാനം നോക്കിയയുടെ മാര്‍ക്കറ്റ് വാല്യു ആകട്ടെ 8.4 യൂറോയും.

ഇനി 3G യുദ്ധം

|0 comments
2ജികോഴവിവാദത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട പുതിയ സ്പെക്ട്രം ലേല നയം മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന ആശങ്കകള്‍ക്കിടയില്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ 3ജി യുദ്ധം. ഭാരതി എയര്‍ടെല്‍ തുടക്കമിട്ട നിരക്ക് കുറക്കല്‍ മറ്റു മുന്‍നിര സേവന ദാദാക്കളായ ഐഡിയയും റിലയന്‍സ് കമ്യൂണിക്കേഷനും ഏറ്റുപിടിച്ചതോടെയാണ് പോര് മുറുകിയത്. എന്നാല്‍, ഇതോടെ സ്പെക്ട്രം നിരക്ക് വര്‍ധന മൊബൈല്‍, ഇന്‍റര്‍നെറ്റ് നിരക്ക് ഉയര്‍ത്തുമെന്ന ആശങ്ക ശരിയല്ലെന്നും വ്യക്തമായി.
ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവനദാദാക്കളായ ഭാരതി എയര്‍ടെല്ലാണ് 3ജി യുദ്ധത്തില്‍ ആദ്യവെടിപൊട്ടിച്ചത്. ഡാറ്റപ്ളാന്‍ നിരക്കില്‍ 70 ശതമാനം കുറവ് പ്രഖ്യാപിച്ചാണ് ഭാരതി എയര്‍ടെല്‍ പൊടുന്നനെ ഉപഭോക്താക്കളെ ഞെട്ടിച്ചത്. ഇന്ത്യയിലെ ടെലികോം കമ്പനികള്‍ 3ജി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത് മൂന്നുവര്‍ഷം മുമ്പാണ്. ഇതിനുശേഷം ആദ്യമായാണ് ഒരു കമ്പനി നിരക്ക് കുറവ് പ്രഖ്യാപിക്കുന്നത്.
ഒന്നു ഞെട്ടിയെങ്കിലും 3ജി വിപണിയിലെ മറ്റു രണ്ടു സ്വകാര്യഭീന്മാരായ റിലയന്‍സ് കമ്യൂണിക്കേഷന്‍സും ഐഡിയയും ഒട്ടുംകുറയാതെ നിരക്കിളവ് പ്രഖ്യാപിച്ചു. 60-65 ശതമാനം കുറവാണ് ഇരുവരും വരുത്തിയിരിക്കുന്നത്. ജി.എസ്.എം വിഭാഗത്തില്‍ ഭാരതിയുടെ സുപ്രധാന എതിരാളികളായ വൊഡാഫോണും വൈകാതെ യുദ്ധകളത്തില്‍ ഇറങ്ങുമെന്ന് കരുതാം. അല്‍പം വൈകിയാണെങ്കിലും പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലും 50 ശതമാനം നിരക്ക് കുറവ് പ്രഖ്യാപിച്ചു.
പ്രമുഖ മൂന്ന് കമ്പനികളും നിരക്ക് കുറവ് പ്രഖ്യാപിച്ചതോടെ വീഡിയോ കോളുകള്‍ക്കും മൊബൈല്‍ ഫോണിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കും വരുന്ന ചെലവ് ഗണ്യമായി കുറയും.
3ജി വിപണിയില്‍ അത്ര വലിയ സാന്നിധ്യമില്ലാത്ത എയര്‍സെല്‍ ഒരുമാസം മുമ്പ് ചില പ്ളാനുകളുടെ നിരക്കില്‍ 50 ശതമാനത്തോളം കുറവ് വരുത്തിയിരുന്നു. ഇതിന് ചുവടുപിടിച്ചാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ 3ജി യുദ്ധം ചൂടുപിടിച്ചതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നത്. 2ജിയെ അപേക്ഷിച്ച് 3ജി സ്പെക്ട്രം നിരക്ക് വളരെ ഉയര്‍ന്നതായതിനാല്‍ 3ജി സേവനങ്ങള്‍ക്ക് ഇന്ത്യയിലെ ഉപഭോക്താക്കള്‍ വളരെ ഉയര്‍ന്ന നിരക്കാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ 3ജി വിപണിയില്‍ കാര്യമായ മുന്നേറ്റം ഉണ്ടായതുമില്ല. എന്നാല്‍, ഇപ്പോള്‍ തുടക്കമായിരിക്കുന്ന 3ജി യുദ്ധം വരും നാളുകളില്‍ 3ജി ഉപഭോക്താക്കളുടെ എണ്ണം ഭീമമായി വര്‍ധിക്കാന്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
18മാസം മുമ്പാണ് എയര്‍ടെല്‍ ഇന്ത്യയില്‍ 3ജി സേവനങ്ങള്‍ ആരംഭിച്ചത്. ഇതുവരെ 90 ലക്ഷം വരിക്കാരെയാണ് ലഭിച്ചത്. എന്നാല്‍, ഇതില്‍ 25 ശതമാനം മാത്രമാണ് സജീവമായി സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഭീമമായ നിരക്ക് തന്നെയാണ് ഇതിന് കാരണം.
കൂടുതല്‍ ഉപഭോക്താക്കള്‍ സജീവ ഉപഭോക്താവായാലേ ടെലികോം കമ്പനികളെ സംബന്ധിച്ചിടത്തോളം 3ജി സേവനങ്ങള്‍ ലാഭകരമാകൂ. ഇന്ത്യയിലെ മൊബൈല്‍ സേവനങ്ങളുടെയും 2ജി സേവനങ്ങളുടെയും വളര്‍ച്ച വ്യക്തമാക്കുന്നതും ഇതു തന്നെ. അത്തരമൊരു നീക്കമുണ്ടായാലേ 3ജി സേവനങ്ങള്‍ ലാഭകരമാകൂ എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇപ്പോള്‍ നിരക്ക് കുറവ് പ്രഖ്യാപനം വന്നതോടെ എയര്‍ടെല്ലിന്‍െറ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം അരമണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപയാണ് വരുക. നേരത്തേ 10 രൂപക്ക് 10 എം.ബി വിവരങ്ങളാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. കൂടാതെ 100 രൂപക്ക് റിചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ 300 എം.ബി വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. നിലവില്‍ അത് 200 എം.ബി ആണ്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 10 കെ.ബി വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി മൂന്നുപൈസയേ ചെലവ് വരൂ.
ഇതിന് സമാനമായ പദ്ധതികളാണ് ഐഡിയയും റിലയന്‍സും പ്രഖ്യാപിച്ചിരിക്കുന്നത്.
റിലയന്‍സ് തങ്ങളുടെ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം വഴി ഒരു ജി.ബി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി 250 രൂപയാവും ചുമത്തുക. അതിനുശേഷം വരുന്ന ഒരോ എം.ബിക്കും 20 പൈസ നിരക്കിലും. നേരത്തേ ഒരു ജി.ബിക്ക് 650 രൂപയും പിന്നീടുള്ള ഓരോ എം.ബിക്കും 50 പൈസ വീതവുമായിരുന്നു ചുമത്തിയിരുന്നത്.
അതേസമയം, മൊബൈല്‍ ഫോണ്‍ കോളുകളുടെ ഉള്‍പ്പെടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ സംയുക്ത നീക്കം നടത്തുന്നതിനിടെയാണ് 3ജി രംഗത്തെ ഈ നിരക്ക് യുദ്ധം എന്നതാണ് രസകരം. ഒരുമാസത്തിനിടെ കമ്പനികള്‍ മൊബൈല്‍ കോള്‍ നിരക്കില്‍ 20-40 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ നിരക്ക് വര്‍ധന നടപ്പാക്കാനിരിക്കെയാണ് അപ്രതീക്ഷതമായി 3ജി വിപണിയില്‍ ടെലികോം കമ്പനികളുടെ പോര്‍വിളി ഉയര്‍ന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം

|0 comments

ഓഫിസ് സമയത്ത് സര്‍ക്കാര്‍ ഓഫിസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരെ ശ്രദ്ധിക്കാതെ ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്.
സ്വകാര്യ ഫോണ്‍ സംഭാഷണത്തിന് മാത്രമാണ് നിയന്ത്രണം. സര്‍ക്കാര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ബാധകമല്ല. ഓഫിസ് തലവന്മാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ മൊബൈല്‍ നല്‍കിയിട്ടുണ്ട്.
ഓഫിസ് സമയങ്ങളില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി ഒഴിവാക്കണം. പൊതുജനങ്ങളുമായി ഇടപഴകുന്ന വേളകളില്‍ പൂര്‍ണമായും ഒഴിവാക്കണം. ഒട്ടും ഒഴിവാക്കാന്‍ കഴിയാത്ത ഫോണ്‍ കോളുകള്‍ സ്വീകരിക്കാമെന്നും പറയുന്നു. ഫലത്തില്‍ ഏതാണ് സ്വകാര്യ കോളുകള്‍ എന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍, സര്‍ക്കുലര്‍ ഗുണം ചെയ്യില്ലെന്ന് പറയുന്നു.

മൌസിനെ കൊല്ലാന്‍ ലീപ് മോഷന്‍

|0 comments


മൌസിനെ കൊല്ലാന്‍ പുതിയ ഉപകരണം വരുന്നു. ലീപ് മോഷന്‍ എന്ന പേരില്‍ ആണ് മൌസിന്‍റെ അന്തകനാകാന്‍ ജെസ്റ്റര്‍ ബേസ്ഡ് ഇന്റര്‍ഫേസ് ഉള്ള ഉപകരണം തയാറാകുന്നത്. ഫ്ലോറിഡക്കാരായ ഡേവിഡ്‌ ഹോല്‍സ്സും മൈക്കല്‍ ബക്ക്വാള്‍ഡും കൂടി ചേര്‍ന്നാണ് ചരിത്രം മാറ്റി എഴുതാന്‍ പോന്ന ഈ കണ്ടു പിടുത്തം നടത്തിയത്. തങ്ങള്‍ രൂപം കൊടുത്ത ലീപ് മോഷന്‍ എന്ന കമ്പനിയുടെ ബാനറില്‍ ആണ് ഒരു സിഗര്‍ ലൈറ്ററിന്റെ അത്ര വലുപ്പമുള്ള ഈ ഉപകരണം തയാറാക്കിയത്. ജനങ്ങള്‍ ഇതുവരെ ഒരു കമ്പ്യൂട്ടറുമായി എങ്ങിനെയാണോ ബന്ധം പുലര്‍ത്തിയിരുന്നത്, അതില്‍ നിന്നും വിത്യസ്തമായി ആംഗ്യ ഭാഷ മനസ്സിലാക്കാവുന്ന വിധത്തില്‍ 3 ക്യാമറകളുടെ സഹായത്തോടെ ആണ് ഇതിന്റെ നിര്‍മ്മിതി. തങ്ങളുടെ കൈകളുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും അവയവങ്ങളുടെ ചലനവും രൂപവും ഈ ഉപകരണത്തിന്റെ സഹായത്തോടെ കമ്പ്യൂട്ടറിനു മനസ്സിലാക്കുവാന്‍ സാധിക്കും.
ഈ ഉപകരണം ഏതെങ്കിലും പേര്‍സണല്‍ അല്ലെങ്കില്‍ മാക് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്നതോടെ ആ കമ്പ്യൂട്ടര്‍ ജെസ്റ്റര്‍ റകോഗ്‌നീഷന്‍ ഡിവൈസ് ആയി ആക്ട് ചെയ്യും. അതോടെ മൗസിന്റെ സഹായമില്ലാതെ തന്നെ നമുക്ക് മൌസിനെ കൊണ്ട് ചെയ്യാവുന്ന ഏതു ജോലിയും ചെയ്യാം. ലീപ് മോഷന്‍ ഡിവൈസില്‍ ഉള്ള 3 ക്യാമറകള്‍ നമ്മുടെ അവയവങ്ങളിലെ ഏതു ഭാഗവും ഒരു മില്ലിമീറ്ററിന്റെ നൂറില്‍ ഒരു അംശം എന്ന രീതിയില്‍ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ സ്‌കാന്‍ ചെയ്‌തെടുക്കുന്ന ചിത്രങ്ങള്‍ ത്രിമാന ചിത്രങ്ങളായി മാറ്റിയാണ് നമ്മള്‍ എന്താണ് പറയുന്നതെന്ന് സോഫ്റ്റ്‌വെയര്‍ വഴി മനസ്സിലാക്കുന്നത്. ത്രിഡി ഇമേജുകള്‍ സൃഷ്ടിക്കുക, ക്ലിക്കിങ്ങ്, സ്‌ക്രോളിങ്ങ് തുടങ്ങിയ സാധാരണ പ്രവര്‍ത്തനങ്ങള്‍, സൈന്‍ ചെയ്യല്‍, ത്രി ഡി മോഡലിങ്ങ് എന്നിവയ്ക്ക് ഈ ഉപകരണം ഏറെ അനുയോജ്യമായിരിക്കും.
കേവലം 70$ എന്ന താരതമ്യേന കുറഞ്ഞ വിലയില്‍ അടുത്ത വര്‍ഷം മുതല്‍ ലീപ് മോഷന്‍ വിപണിയില്‍ ലഭ്യമാകും. അതായത് മൌസിന്റെ ജൈത്രയാത്ര 2013 ല്‍ അവസാനിക്കും എന്നര്‍ത്ഥം. തേര്‍ഡ് പാര്‍ട്ടി ഡവലപ്പേര്‍സിനു വേണ്ടി ഇവര്‍ ഒരു സോഫ്റ്റ്‌വെയറും നിര്‍മിച്ചിട്ടുണ്ട്. അവരവരുടെ ആപ്ലിക്കേഷനുകളില്‍ ജെസ്റ്റര്‍ റകോഗ്‌നീഷന്‍ വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്നതാകും ഈ സോഫ്റ്റ്‌വെയര്‍. റോബോട്ടിക്‌സ്, മെഡിക്കല്‍, ഗെയിംസ് എന്നീ ഫീല്‍ഡുകലില്‍ ലീപ് മോഷന്‍ വളരെ സഹായകമാകും.
കൂടാതെ ഡേവിഡ് ഹോല്‍സ്സും ടീമും ഇപ്പോള്‍ തന്നെ പല ഇലക്ട്രോണിക് ഭീമന്‍മാരുമായി സൌഹൃദ സംഭാഷണത്തിലാണ്. സംഗതി വേറെയൊന്നും അല്ല. ഭാവിയില്‍ ഇരങ്ങള്‍ പോകുന്ന ലാപ്‌ടോപ്, ടാബ്ലറ്റ് കമ്പ്യൂട്ടറുകളില്‍ ഈ ടെക്‌നോളജി നേരിട്ട് തന്നെ ലഭ്യമാക്കുകയാണ് ഉദ്ദേശം.
ജനങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രീതിയില്‍ നിന്നും ഒരു വലിയ മാറ്റം എന്നതാണ് നമ്മുടെ ഉദ്ദേശം
ഡേവിഡ്‌ ഹോല്‍സ് പറയുന്നു. ഇപ്പോള്‍ തന്നെ പല ഉന്നതരും ലീപ് മോഷനില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ മത്സരിക്കുകയാനെന്നാണ് കേള്‍വി. AVID Technlogy യുടെ ഫൗണ്ടര്‍, ബില്‍ വാര്‍നെര്‍ ഇപ്പഴേ ഇന്‍വെസ്റ്റ്‌ ചെയ്തു കഴിഞ്ഞു. ഡേവിഡ്‌ ഹോല്‍സിന്റെ കഴിവില്‍ ആകൃഷ്ടനായാണ് അത്. ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍റെ പുനര്‍ജനനം ആണ് ഹോല്‍സ്സിലൂടെ കാണുന്നതെന്ന് അദ്ദേഹം പറയുന്നു.
ഏതായാലും നമുക്ക് ഒരു വര്‍ഷം കൂടി കാത്തിരിക്കാം, മൌസും കീബോര്‍ഡും ഒന്നുമില്ലാത്ത ഒരു കാലത്തിനായി.

വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയുമായി സൂപ്പര്‍ബഗുകള്‍

|0 comments

നൂതനസങ്കേതങ്ങളില്‍ക്കൂടി ആധുനിക വൈദ്യശാസ്ത്രം മുന്നേറുമ്പോള്‍, ഭീഷണിയുയര്‍ത്തി ചോദ്യചിഹ്നമായി സൂപ്പര്‍ബഗുകള്‍. ഉത്ഭവത്തെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, ആന്റിബയോട്ടിക്കുകളെയും പ്രതിരോധിച്ച് സൂപ്പര്‍ബഗുകള്‍ ലോകവ്യാപകമായി വര്‍ദ്ധിച്ചുവരുന്നു.
മനുഷ്യരില്‍ മാത്രമല്ല, കുടിവെള്ളത്തില്‍പ്പോലും ഈ വില്ലന്റെ സാന്നിധ്യമുണ്ടാവാം.
എന്താണീ സൂപ്പര്‍ബഗ് ? രോഗപ്രതിരോധ ഔഷധങ്ങളെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള ജീനുകളടങ്ങിയ ബാക്ടീരിയ പോലുള്ള സൂക്ഷ്മജിവിയാണ് സൂപ്പര്‍ബഗ്. ഇവ ഉല്പാദിപ്പിക്കുന്ന എന്‍.ഡി.എം1 എന്ന എന്‍സൈമിന് വൈദ്യശാസ്ത്രം സമ്മാനിച്ച എല്ലാ രോഗപ്രതിരോധ ഔഷധങ്ങളെയും പ്രതിരോധിക്കാനാവും. സൂപ്പര്‍ബഗുകളുടെ പിറവിയ്ക്കുപിന്നില്‍ നിരവധി കാരണങ്ങളുളളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. രാസവസ്തുക്കളുടെയും, ആന്റിബയോട്ടിക്കുകളുടെയും തുടര്‍ച്ചയായുള്ള ഉപയോഗവും, അതിലെ അശാസ്ത്രീയതയുമാണ് ഈ ബഗുകള്‍ രൂപപ്പെടാനുള്ള പ്രധാന കാരണം. എന്‍.ഡി.എം1 ജീനിന്റെയും, മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന ഇ കോളി (എസ്ക്രീഷ്യാകോളി) ബാക്ടീരിയയുടെയും സാന്നിധ്യം ഈ ബഗുകളില്‍ ശക്തമാണ്. ഇവയുടെ പ്രവേശനം ബാക്ടീരിയയിലാണെങ്കിലും, മനുഷ്യശരീരത്തിലാണെങ്കിലും എപ്പോള്‍ എങ്ങനെയെന്ന് പ്രവചിക്കുക അസാദ്ധ്യം. മുറിവുകള്‍, കുത്തിവെയ്പ്പുകള്‍, ശസ്ത്രക്രിയകള്‍ എന്നിവയില്‍ക്കൂടിയൊക്കെ കടക്കാം.
2009 ഡിസംബറില്‍ ന്യൂഡല്‍ഹിയില്‍ ലാക്ടാമേസ് ബീറ്റാ രോഗാണുക്കളെ കണ്ടെത്തിയതോടെ, ഇവിടെത്തന്നെയാണിതിന്റെ ഉല്പത്തിയെന്ന് തെറ്റിദ്ധരിച്ച് ന്യൂഡല്‍ഹി  മെറ്റാലോ-ബീറ്റാ ലാക്ടമേസ്1(എന്‍.ഡി.എം1)എന്ന് നാമകരണവും നല്‍കി. ഇന്ത്യയില്‍ നിന്നും ചികിത്സയ്ക്കുശേഷം മടങ്ങിപ്പോയ വിദേശികളിലാണ് ഈ ജീനുകള്‍ ആദ്യം കണ്ടെത്തിയത്. ബ്രിട്ടണിലെ കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകനായ മാര്‍ക് ടോള്‍മാന്റെ നേതൃത്വത്തിലുളള ഒരുകൂട്ടം ഗവേഷകരാണ് ഇതുകണ്ടെത്തിയത്. ആദ്യമായി എന്‍.ഡി.എം1 നെപ്പറ്റി പ്രസിദ്ധീകരിച്ചത് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസും.
ലോകത്തിലെ എറ്റവും ഫലപ്രദമായ ആന്റിബയോട്ടിക്കായ കാര്‍ബാപെനിംസിനെപ്പോലും പ്രതിരോധിക്കാനുള്ള കഴിവ് എന്‍.ഡി.എം1ന്റെ പുതുതായി രൂപംകൊണ്ട ജീനുകള്‍ക്കുണ്ട്. മെതിസിലിന്‍ റെസിസ്ന്റ് സ്റഫിലോകോക്കസ് ഓറിയസ് (എം.ആര്‍.എസ്.എ) ബാക്ടീരിയകള്‍ എച്ച്.എ-എം.ആര്‍.എസ്.എ,സി.എ-എം.ആര്‍.എസ്.എ എന്ന് 2 വ്യത്യസ്ത രീതിയില്‍ കണ്ടുവരുന്നു. മെതിസിലിന്‍, ഓക്സാസിലിന്‍, പെന്‍സിലിന്‍ എന്നീ ആന്റിബയോട്ടിക്കുകളെ അതിജീവിക്കാനുള്ള   കഴിവ് ഇവയ്ക്ക് കൂടുതലാണ്.ത്വക്കില്‍ക്കൂടി ത്വക്കുകളിലേക്കും, ഒരു ചികിത്സാകേന്ദ്രത്തില്‍ നിന്ന് സമീപപ്രദേശങ്ങളിലുള്ള മറ്റു ചികിത്സാകേന്ദ്രങ്ങളിലേക്കുമുള്ള അതിവേഗവ്യാപനശേഷിയും ഈ ബഗുകള്‍ക്കുണ്ട്. എന്തിനേറെ ജനിതകമാറ്റങ്ങളിലൂടെ ജൈവായുധമായും ഇവയെ മാറ്റാന്‍ സാധിക്കും. അങ്ങനെ വന്നാല്‍ സൂപ്പര്‍ബഗുകളുടെ ശക്തി പതിന്മടങ്ങാകും. ആ പ്രദേശത്തെ ജീവജാലങ്ങളെയെല്ലാം സംഹരിക്കാനും ഇവ മതിയാകും. ഒരു രോഗത്തില്‍ നിന്ന് ഉല്‍പ്പരിവര്‍ത്തനത്തിലൂടെ മറ്റൊന്നിലേക്ക് മാറാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നുള്ളത് ഭീതിജന്യമാണ്.
ഹോളണ്ട്, ഓസ്ട്രേലിയ, ക്യാനഡ, യു.എസ് എന്നിവിടങ്ങളില്‍ സൂപ്പര്‍ബഗുകളുടെ സാന്നിധ്യം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, ഗ്രേറ്റ് ബ്രിട്ടണില്‍ത്തന്നെ 50 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അലിഗാര്‍ മുസ്ലീം സര്‍വകലാശാല(എ.എം.യു) യിലെ ബയോടെക്നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞന്മാര്‍ സൂപ്പര്‍ബഗുകളെ തിരിച്ചറിയാനായി നൂതന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുത്തതായി അസിസ്ററന്റ് പ്രോഫസറായ ഡോ ആസാദ് ഉള്ളാഖാന്‍ വ്യക്തമാക്കി. പോളിമെറസ് ചെയിന്‍ റിയാക്ഷന്‍(പി സി ആര്‍) രീതിയാണ് ഇവയെ കണ്ടെത്താനായി അവര്‍ സ്വീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ ടൂറിസം മേഖലയില്‍ ക്കൂടി നാനാ ഔഷധങ്ങളെയും ചെറുത്തുനില്‍ക്കാന്‍ കഴിവുള്ള എന്‍.ഡി.എം1 ന്റെ പുതിയ വകഭേദം ഇന്ത്യയില്‍ നിന്നും ലോകമെമ്പാടും പടര്‍ന്നുപിടിച്ചിരിക്കുന്നു.
ആഗോളവ്യാപകമായി ഭീഷണിയുയര്‍ത്തിക്കൊണ്ടുള്ള സൂപ്പര്‍ബഗുകളുടെ മുന്നേറ്റത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കും ആശങ്ക മാത്രം. എങ്കിലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളെയും, സാര്‍സ് പോലുള്ള പകര്‍ച്ചവ്യാധികളെയും നേരിടാന്‍ ഗ്ളോബല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ കണ്ട്രോള്‍ നെറ്റ്വര്‍ക്ക് സംവിധാനം ഈ സംഘടനയ്ക്കു കീഴില്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നത് ഒരര്‍ത്ഥത്തില്‍ ആശ്വാസകരമാണ്. സൂപ്പര്‍ബഗുകളുടെ കടന്നാക്രമണം എപ്പോഴുമുണ്ടാകാം. ആധുനിക വൈദ്യശാസ്ത്രത്തിലെ വരാനിരിക്കുന്ന കണ്ടെത്തലുകള്‍ക്കു മുന്നില്‍ സൂപ്പര്‍ബഗുകള്‍ കീഴടങ്ങുമെന്ന് പ്രത്യാശിക്കാം.

കരുതിയിരിക്കുക, ഇതാ വരുന്നു മനുഷ്യ കംപ്യൂട്ടര്‍

|0 comments

ആധുനികലോകത്തില്‍ വിപ്‌ളവകരമായ മാറ്റങ്ങളാണ്‌ കംപ്യൂട്ടറുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്‌. മനുഷ്യജീവിതത്തിന്റെ എല്ലാ തലത്തിലും വന്‍ സ്വാധീനമുണ്ടാക്കാന്‍ ഇലക്‌ട്രോണിക്‌ കംപ്യൂട്ടറുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഒരു മനുഷ്യന്‍തന്നെ കംപ്യൂട്ടറായി മാറിയാലോ? മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത മറ്റൊരു വിപ്‌ളവത്തിനാണ്‌ അമേരിക്കയിലെ ഒരുകൂട്ടം ശാസ്‌ത്രജ്ഞര്‍ തുടക്കമിട്ടിരിക്കുന്നത്‌. ഡി എന്‍ എയിലെ ജൈവകണങ്ങള്‍ ഉപയോഗിച്ച്‌ ജൈവ കംപ്യൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നു.
വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണത്തിനൊടുവില്‍ കാലിഫോര്‍ണിയയിലെ സ്‌ക്രിപ്പ്‌സ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിലെയും ഇസ്രായേലില്‍ നിന്നുള്ള ടെക്‌നിയോണ്‍ ലോഗോസിലെയും മുതിര്‍ന്ന ശാസ്‌ത്രജ്ഞരാണ്‌ ജൈവകംപ്യൂട്ടറുകള്‍ വികസിപ്പിച്ചെടുത്തത്‌.
ഇലക്‌ട്രോണിക്‌ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്തേകുന്നത്‌ ചിപ്പുകളാണല്ലോ. അതുപോലെ ജൈവകംപ്യൂട്ടറുകള്‍ക്ക്‌ കരുത്തേകുന്നത്‌ പ്രത്യേകം തിരഞ്ഞെടുത്ത ഡിഎന്‍എയിലെ ജൈവകണങ്ങളാണെന്ന്‌ മാത്രം. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ ഏതൊരു അവയവവും അല്ലെങ്കില്‍ ഒരു മനുഷ്യന്‍തന്നെ കംപ്യൂട്ടറായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ വികസിപ്പിച്ചെടുക്കുന്ന ജൈവ കംപ്യൂട്ടറുകള്‍ക്ക്‌ തമ്മില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ സാധിക്കും. വൈദ്യശാസ്‌ത്രരംഗത്ത്‌ ഏറ്റവും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ജൈവകംപ്യൂട്ടറുകള്‍ക്ക്‌ സാധിക്കും.
അതുപോലെ ഒരു റോബോട്ട്‌ കണക്കെ, എല്ലാ രംഗത്തും അതിമാനുഷികശക്‌തിയോടെ പ്രവര്‍ത്തിക്കാന്‍ ജൈവകംപ്യൂട്ടറുകള്‍ക്ക്‌ സാധിക്കും. എന്നാല്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധരംഗത്തും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ജൈവകംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന അവസ്ഥ സംജാതമായാല്‍ മനുഷ്യരാശിയുടെ നാശത്തിന്‌ വഴിതെളിയ്‌ക്കുമെന്നാണ്‌ ശാസ്‌ത്രരംഗത്തെ വിദഗ്‌ദ്ധര്‍ ആശങ്കപ്പെടുന്നത്‌. ജൈവകംപ്യൂട്ടര്‍ കണ്ടുപിടുത്തത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രശസ്‌ത ശാസ്‌ത്ര മാസികയായ അന്‍ഗെവാന്‍ഡ്‌തെ കെമി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിക്കിപീഡിയയില്‍ പരസ്യമുണ്ടെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസുണ്ട്‌

|0 comments

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശമാണ്‌ വിക്കിപീഡിയ. ഇക്കാലത്ത്‌ വിവരശേഖരണത്തിനായി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന്‌ ആളുകള്‍ വിക്കിപീഡിയയെയാണ്‌ ഉപയോഗിക്കുന്നത്‌. നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്ന്‌ വിക്കിപീഡിയയില്‍ പ്രവേശിക്കുമ്പോള്‍ ആ സൈറ്റില്‍ വാണിജ്യ പരസ്യങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസ്‌ ബാധിച്ചിട്ടുണ്ട്‌.
വെബ്‌ ബ്രൗസറിനെ വൈറസ്‌ ബാധിക്കുന്നതുമൂലമാണ്‌ വിക്കിപീഡിയയില്‍ പരസ്യം ദൃശ്യമാകുന്നതെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നു. വിക്കിപീഡിയയില്‍ ഒരിക്കലും പരസ്യം ഉപയോഗിക്കുന്നില്ലെന്ന്‌ വിക്കിപീഡിയ വ്യക്‌താവ്‌ അറിയിച്ചു. ഒരു മില്യണിലധികം ആളുകള്‍ മുപ്പത്‌ ഡോളര്‍ വീതം നല്‍കിയ സംഭാവന ഉപയോഗിച്ചാണ്‌ വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നത്‌. അതിനാല്‍ ഞങ്ങള്‍ക്ക്‌ പരസ്യവരുമാനത്തിന്റെ ആവശ്യമില്ല- വിക്കി വ്യക്‌താവ്‌ പറഞ്ഞു. എന്നാല്‍ അടുത്തകാലത്തായി വിക്കി സൈറ്റുകളില്‍ പരസ്യം ദൃശ്യമാകുന്നതായി ചിലര്‍ അറിയിക്കാറുണ്ട്‌. ഇത്‌ വെബ്‌ ബ്രൗസറിനെ വൈറസ്‌ ബാധിച്ചതുമുലമാണെന്നും വിക്കി വ്യക്‌താവ്‌ അറിയിച്ചു. ഇങ്ങനെ പരസ്യം ദൃശ്യമാകുന്നുണ്ടെങ്കില്‍ കംപ്യൂട്ടറിന്റെ മെമ്മറിയെയും ഹാര്‍ഡ്‌ ഡിസ്‌ക്കിനെയും വൈറസ്‌ ബാധിച്ചിരിക്കാമെന്ന്‌ വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. അതുകൊണ്ടുതന്നെ വിക്കിപീഡിയയില്‍ പരസ്യം ദൃശ്യമാകുന്ന കംപ്യൂട്ടറുകളില്‍ നല്ല ഒരു ആന്റി വൈറസ്‌ ഉപയോഗിച്ച്‌ സ്‌കാന്‍ ചെയ്യുകയും ആവശ്യമെങ്കില്‍ ബ്രൗസര്‍ ഒഴിവാക്കിയ ശേഷം റി-ഇന്‍സ്‌റ്റാള്‍ ചെയ്യുകയും വേണമെന്ന്‌ വിദഗ്‌ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

വിന്‍ഡോസ് ടാബ് ലെറ്റ് രംഗത്തിറക്കാന്‍ നോക്കിയ

|0 comments


വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് പുറമേ പുത്തന്‍ വിന്‍ഡോസ് ടാബ് ലെറ്റ് രംഗത്തിറക്കാന്‍ നോക്കിയ തയ്യാറെടുക്കുന്നു. പുതുതായി വിന്‍ഡോസ് പുറത്തിറക്കാനിരിക്കുന്ന വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സോഫ്റ്റ് വെയറിലായിരിക്കും പുതിയ നോക്കിയ ടാബ് ലെറ്റ് പ്രവര്‍ത്തിക്കുക . ലോകത്തിലെ പ്രമുഖരായ മൊബെല്‍ നിര്‍മ്മാതാക്കള്‍ എല്ലാം തന്നെ ടാബ് ലെറ്റ് രംഗത്ത് എത്തിയപ്പോഴും ആ രംഗത്തു നിന്ന് വിട്ടു നിന്ന നോക്കിയയുടെ പുതിയ ചുവടുവയ്പ്പു കൂടിയായിരിക്കും വിന്‍ഡോസ് ടാബ് ലെറ്റ്. പത്തിഞ്ച് ടച്ച് സ്ക്രീനും, ക്യൂവല്‍കോം ഡ്യൂവല്‍ പ്രോസസര്‍ എന്നിവയാണ് നോക്കിയ ടാബ് ലെറ്റിന്റെ പ്രധാന പ്രത്യേകതകള്‍ എന്നാണ് സൂചനകള്‍. നോക്കിയ ഈ അടുത്തകാലത്താണ് തങ്ങളുടെ പരമ്പരഗതമായ ഓപ്പറേറ്റിങ് സിസ്റ്റമായ സിംമ്പിയന്‍ ഉപേക്ഷിച്ച് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിലേക്ക് മാറിയത്. നോക്കിയ ലൂമിയ നേടിയ വിജയം ഈ മാറ്റം വിപണി സ്വീകരിച്ചതിന്റെ തെളിവായിരുന്നു. അതിനാല്‍ തന്നെയാണ് ടാബ് ലെറ്റ് അരങ്ങേറ്റത്തിന് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗപ്പെടുത്തുന്നത്. കൂടാതെ ഇന്ത്യ പൊലുള്ള മാര്‍ക്കറ്റുകളില്‍ വിന്‍ഡോസ് ഉപയോഗപ്പെടുത്തുന്ന ടാബ് ലെറ്റ് വിപണി കീഴടക്കുമെന്ന പ്രതീക്ഷയും നോക്കിയ പുലര്‍ത്തുന്നു

ഇനി മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാന്‍ ടീ-ഷര്‍ട്ട്‌ മതി

|0 comments

ഒരു കോട്ടണ്‍ ടീ-ഷര്‍ട്ട്‌ ഉണ്ടെങ്കില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാമെന്നോ? അവിശ്വസനീയമായി തോന്നാമെങ്കിലും സംഗതി യാഥാര്‍ത്ഥ്യമാകുകയാണ്‌. അമേരിക്കയിലെ സൗത്ത്‌ കരോലിന സര്‍വ്വകലാശാലയിലെ ഇലക്‌ട്രോണിക്‌ എന്‍ജിനിയറിംഗ്‌ വിഭാഗത്തിലെ ഗവേഷകരാണ്‌ ഇതുസംബന്ധിച്ച കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്‌.
കോട്ടണ്‍ തുണി ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ഉര്‍ജ്ജത്തെ മാംഗനീസ്‌ ഡയോക്‌സൈഡ്‌ മെറ്റല്‍ ആവരണം ഉപയോഗിച്ച്‌ ഒരു കപ്പാസിറ്റര്‍ പോലെയാക്കി മാറ്റാമെന്നാണ്‌ സിയാഡോങ്‌ ലീയുടെ നേതൃത്വത്തിലുള്ള പഠനസംഘം കണ്ടെത്തിയത്‌. ഇത്തരത്തില്‍ ശേഖരിക്കുന്ന ഊര്‍ജ്ജം ടി-ഷര്‍ട്ടിന്റെ പിറകിലായി സംഭരിക്കുന്നതിന്‌ പ്രത്യേക സങ്കേതം വികസിപ്പിക്കേണ്ടതുണ്ട്‌. ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്‌. കോട്ടണ്‍ തുണിയില്‍ നിന്ന്‌ ചെറിയതോതിലുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിച്ചതോടെ ബദല്‍ ഊര്‍ജ്ജം എന്ന നിലയില്‍ ഇത്‌ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നും സിയാഡോങ്‌ ലീ പറഞ്ഞു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ ഡിസ്‌ക്കവറി ന്യൂസ്‌ സംപ്രേക്ഷണം ചെയ്‌തിരുന്നു.

ജൂലൈ ഒമ്പതിന്‌ സൈബര്‍ ലോകം അവസാനിക്കുമെന്ന്‌ ഗൂഗിളും

|0 comments

മാരകമായ കംപ്യൂട്ടര്‍ വൈറസ്‌ കാരണം ജൂലൈ ഒമ്പതുമുതല്‍ ലക്ഷകണക്കിന്‌ ഉപയോക്‌താക്കള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭ്യമാകില്ല എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നതാണ്‌. ഇപ്പോഴിതാ, സെര്‍ച്ച്‌ എന്‍ജിന്‍ അതികായരായ ഗൂഗിളും ഇതുസംബന്ധിച്ച മുന്നറിയിപ്പ്‌ നല്‍കുന്നു. ഇന്റര്‍നെറ്റില്‍ ഇ-മെയില്‍ വഴിയും ചില വെബ്‌സൈറ്റുകള്‍ വഴിയും ഹാക്കര്‍മാര്‍ പ്രചരിപ്പിച്ച പരസ്യങ്ങള്‍ തുറന്നുനോക്കിയ ഉപയോക്‌താക്കളുടെ കംപ്യൂട്ടറുകള്‍ ജൂലൈ ഒമ്പതുമുതല്‍ ഇന്റര്‍നെറ്റുമായി കണക്‌ട്‌ ആകില്ലെന്നാണ്‌ ഗൂഗിള്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.
അമേരിക്കയിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളെയും കംപ്യൂട്ടറുകളെയും ഈ പ്രശ്‌നത്തില്‍ നിന്ന്‌ മോചിപ്പിക്കുന്നതിനായി എഫ്‌ബിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും മാസങ്ങളായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്‌തുവരികയാണ്‌. ഇതിന്റെ ഭാഗമായി (http://www.dcwg.org/) എന്ന പേരില്‍ ഒരു വെബ്‌സൈറ്റ്‌ എഫ്‌ബിഐ തുറന്നിരുന്നു. ഈ സൈറ്റില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ ഓണ്‍ലൈന്‍ പരസ്യം വഴി വൈറസ്‌ ബാധിച്ചിട്ടണ്ടോയെന്ന്‌ മനസിലാക്കാനും അത്‌ പരിഹരിക്കാനും സാധിക്കും. എന്നാല്‍ ജൂലൈ ഓമ്പതോടെ ഈ സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിക്കും.
ലോകത്താകമാനമായി പത്തുലക്ഷത്തിലധികം പേരുടെ കംപ്യൂട്ടറുകള്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ മുഖേനയുള്ള വൈറസ്‌ ആക്രമണത്തില്‍പ്പെട്ടിട്ടുള്ളതായാണ്‌ സൂചന. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ച്‌ സന്ദര്‍ശിക്കുന്നവരുടെ കംപ്യൂട്ടര്‍ വൈറസ്‌ പിടിയില്‍ അകപ്പെട്ടോ എന്നറിയാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. ഗൂഗിള്‍ സെര്‍ച്ച്‌ പേജിലെ മുകള്‍വശത്തായി ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ്‌ ഉണ്ടാകും. ഇത്തരത്തില്‍ വൈറസ്‌ ബാധിച്ചു എന്ന്‌ മനസിലായാല്‍ ആന്റി-വൈറസ്‌ ഉപയോഗിച്ച്‌ പരിഹരിക്കണമെന്നും ഉപയോക്‌താക്കള്‍ക്ക്‌ ഗൂഗിള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഓണ്‍ലൈന്‍ പരസ്യം വഴി ബാധിക്കുന്ന വൈറസുകളുടെ പ്രവര്‍ത്തനം മൂലം വെബ്‌ ബ്രൗസിംഗ്‌ വേഗം കുറയുകയും നിങ്ങളുടെ ആന്റി-വൈറസ്‌ നിര്‍വീര്യമാക്കപ്പെടുകയും ചെയ്യുന്നതായി ഗൂഗിള്‍ സെക്യൂരിറ്റി എന്‍ജിനിയര്‍ ഡാമിയന്‍ മെന്‍ഷര്‍ പറയുന്നു

ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് കണ്ടെത്തി

|0 comments

ഇറാന്റെ ആണവ പദ്ധതികള്‍ ചോര്‍ത്താന്‍ വേണ്ടി ഇസ്രയേല്‍ ഒരുക്കിയ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ കംപ്യൂട്ടര്‍ വൈറസിനെ റഷ്യന്‍ ആന്‍റി വൈറസ് കമ്പനി കാസ്പറസ്കി കണ്ടെത്തി. ഇസ്രയേല്‍  നടത്തുന്ന സൈബര്‍ യുദ്ധത്തിന്‍റെ ഭാഗമായി  ഫ്ളെയിം എന്ന ചാര വൈറസ് ആണ് അപകടകാരി. ഇറാന്‍, വെസ്റ്റ് ബാങ്ക്, ലെബനന്‍, സൗദി അറേബ്യ, സുഡാന്‍, സിറിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് ഒരുക്കിയ ഈ അപകടകാരിയായ   ഫ്ളെയിം വൈറസ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടങ്ങളിലെ കംപ്യൂട്ടറുകളിലുണ്ട്. ഏതെങ്കിലും വ്യക്തികള്‍ക്കോ ചെറുകിട സ്ഥാപനങ്ങള്‍ക്കോ നിര്‍മിക്കാന്‍ സാധിക്കുന്നതല്ല ഈ വൈറസെന്ന് ഐ. ടി. മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. അത്രയ്ക്കും വന്‍ സാമ്പത്തിക ശേഷിയും ഗവേഷണ സംവിധാനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു വൈറസ് വികസിപ്പിക്കാന്‍ സാധിക്കൂ.  കംപ്യൂട്ടറിന്‍റെ സെറ്റിങ്സ് മാറ്റാനും സോഫ്റ്റ് വെയറുകള്‍ ഡിലീറ്റ് ചെയ്യാനും പുതിയവ സൃഷ്ടിക്കുവാനും കംപ്യൂട്ടറിലെ വിവരങ്ങള്‍, ആശയവിനിമയങ്ങള്‍, ബ്യൂടൂത്ത് സന്ദേശങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ ചോര്‍ത്താനും ഈ വൈറസിനു സാധിക്കും. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക  എന്നിവിടങ്ങളിലെ 80 സെര്‍വറുകളെ ബന്ധിപ്പിച്ചാണു ഫ്ളെയിമിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്

മൊബൈല്‍ ടവര്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ട് കോടതിയില്‍

|0 comments

മൊബൈല്‍ ടവറുകളുടെ അതിപ്രസരവും ഫോണുകളുടെ ഉപയോഗവും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
മൊബൈല്‍ ടവറിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ എതിര്‍കക്ഷി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ശാസ്ത്രജ്ഞന്‍ ഡോ. ആര്‍.എസ്. ശര്‍മയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ പഠന റിപ്പോര്‍ട്ടാണ് കോടതിയുടെ പരിഗണനക്ക് നല്‍കിയത്.
ടവറുകളിലും മൊബൈല്‍ ഫോണുകളിലുംനിന്നുണ്ടാകുന്ന വികിരണങ്ങള്‍ നേരിട്ട് മനുഷ്യനെ ബാധിക്കുന്നതിന് പുറമെ പരിസ്ഥിതിയിലും മാറ്റമുണ്ടാക്കും. ഈ മാറ്റങ്ങളും മനുഷ്യന് ദോഷം ചെയ്യും. ടവറുകളും ഫോണുകളും ഇലക്ട്രോണിക് കാന്തിക തരംഗങ്ങളാണ് പുറന്തള്ളുന്നത്. തല, ത്വക്ക്, കോശം തുടങ്ങിയവയെ എളുപ്പം ബാധിക്കുന്നതാണ് ഈ വികിരണങ്ങള്‍. ആലസ്യം, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ദഹനക്കുറവ് തുടങ്ങിയവക്കും ഉന്മാദം, വിഷാദം എന്നീ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുതരം തത്തകളുടെ സമ്പൂര്‍ണ വംശനാശത്തിന് മൊബൈല്‍ ടവറുകള്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 
ബയോടെക്നോളജി ഉപദേശകന്‍ അരവിന്ദ് ദുഗല്‍, ആര്‍.എന്‍. ജിണ്ടാല്‍, ജി.കെ. ശ്രീവാസ്തവ, ടി.കെ. വരദകൃഷ്ണന്‍, ജി.പി. ശ്രീവാസ്തവ, രാംകുമാര്‍ എന്നിവരും അംഗങ്ങളായ സമിതിയുടേതാണ് റിപ്പോര്‍ട്ട്.
മൊബൈല്‍ ടവര്‍ നിര്‍മാണവുമായി ബദ്ധപ്പെട്ട് നൂറുകണക്കിന് ഹരജികളാണ് കോടതികളുടെ പരിഗണനക്ക് എത്തുന്നത്. എന്നാല്‍, മൊബൈല്‍ ടവറുകള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ടില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചത്. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠനത്തില്‍ മൊബൈല്‍ ടവര്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടെത്താനായില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ആപ്പിളും ഗൂഗിളും മുട്ടുമടക്കുമോ; ഫേസ്‌ബുക്ക് മൊബൈല്‍ വരുന്നു!

|0 comments



മൊബൈല്‍ നിര്‍മാണ മേഖലയില്‍ തകര്‍പ്പന്‍ മത്സരം നടക്കുന്ന സമയമാണിത്. സിമ്പിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി മൊബൈല്‍ രാജാവായി വാഴ്ന്ന നോക്കിയ തകര്‍ന്നു വീണത് നാം കണ്ടു. ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍‌ഡ്രോയിഡ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ബലത്തില്‍ സാംസങ് കുതിപ്പ് നടത്തുന്നതും കണ്ടു. ഇതിനിടല്‍ ആപ്പിളും ബ്ലാക്ക്‌ബെറിയും വേറിട്ട അനുഭവം പകരുന്ന മൊബൈലുമായി വിപണിയിലുണ്ട്. ഏറ്റവും അവസാനമായി മൊബൈല്‍ മേഖലയില്‍ അരക്കൈ നോക്കാന്‍ മൈക്രോസോഫ്റ്റും നോക്കിയയും കൈകോര്‍ത്തിരിക്കുകയാണ്.

മത്സരം ഇങ്ങനെ കൊടുമ്പിരി കൊണ്ടിരിക്കുന്ന മൊബൈല്‍ മേഖലയെ ഞെട്ടിച്ചുകൊണ്ട് ഫേസ്‌ബുക്കും ഇതാ എത്തുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള സൂക്കര്‍ബെര്‍ഗിന്റെ മോഹമാണെത്രെ ‘ഫേസ്‌ബുക്ക്’ എന്ന ബ്രാന്‍ഡ് നെയിമില്‍ ഒരു മൊബൈല്‍ അവതരിപ്പിക്കണമെന്ന്. ഇന്‍‌ഡസ്ട്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആപ്പിളില്‍ ജോലി നോക്കിയിരുന്ന ആറോളം പേരെ ഫേസ്‌ബുക്ക് ഫോണ്‍ നിര്‍മാണ പണി ഏല്‍പ്പിച്ചിട്ടുണ്ട് എന്നാണ്.

ഗൂഗിളിന്റെ ആന്‍‌ഡ്രോയിഡും ആപ്പിളിന്റെ ഐ‌ഓ‌എസും മൈക്രോസോഫ്റ്റിന്റെ വിന്‍‌ഡോസ് മൊബൈല്‍ ഓ‌എസും ബ്ലാക്ക്‌ബെറിയുടെ ബ്ലാക്ക്‌ബെറി ഓ‌എസും പോലെ സ്വന്തമായി ഒരു മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുക്കുകയാണ് ഫേസ്‌ബുക്കിന്റെ ഉദ്ദേശ്യമെത്രെ. സംഗതി എന്തായാലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഫേസ്‌ബുക്ക് തയ്യാറായിട്ടില്ല. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് പറയുകയും ചെയ്തിട്ടില്ല.

“ഞങ്ങള്‍ മൊബൈല്‍ വ്യവസായ മേഖലയെ സകൌതുകം നിരീക്ഷിച്ച് വരികയാണ്. മൊബൈല്‍ ഓപ്പറേറ്റര്‍മാരുമായും ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളുമായും ഓപ്പറേറ്റിംഗ് സിസ്റ്റം ദാതാക്കളുമായും ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരുമായി ഞങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്” എന്ന് കഴിഞ്ഞ വര്‍ഷം ഫേസ്‌ബുക്ക് വെളിപ്പെടുത്തിയിരുന്നു. ‘ഫേസ്‌ബുക്ക് മൊബൈല്‍’ എന്ന വാര്‍ത്തയിലെ സത്യമെന്തെന്ന് വരും നാളുകളില്‍ അറിവാകും.

റേഡിയേഷന് അളക്കുന്ന മൊബൈല് ഫോണുമായി ജപ്പാന്‎

|0 comments


വീണ്ടും ഒരു ഇന്റല്‍ ഫോണ്‍

|0 comments

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ പ്രൊസസ്സറുകളുടെ രാജക്കന്മാര്‍


ഇന്റല്‍ ഇപ്പോള്‍ മൊബൈലുകള്‍ക്ക് വേണ്ട പ്രൊസസറും നിര്‍മിച്ചുതുടങ്ങിയിട്ട് കുറച്ചു കാലമായി. ഇന്‍റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ഈ മാസം യൂറോപ്യന്‍ വിപണിയിലെത്തും. ഫ്രഞ്ച് ടെലികോം കമ്പനിയായ ഓറഞ്ച്, ബ്രിട്ടനിലെ മൊബൈല്‍ കമ്പനിയായ എവരിതിങ്, എവരിവേര്‍ (ഇ.ഇ.) എന്നിവര്‍ ചേര്‍ന്നാണ് ഇന്റല്‍ ഇന്‍സൈഡര്‍ സ്മാര്‍ട്‌ഫോണ്‍ സാന്‍ഡിയാഗോ നിര്‍മ്മിക്കുന്നത്. ജൂണ്‍ ആറന് ബ്രിട്ടനിലും ഒരു ആഴ്ചകള്‍ക്കുള്ളില്‍ ഫ്രാന്‍സിലും സാന്‍റിയാഗോയെത്തും. ചൈനീസ് കമ്പനിയായ ഗിഗാബൈറ്റ് ആണ് ഓറഞ്ചിനുവേണ്ടി ഫോണിന്‍റെ ഹാര്‍ഡ്വെയര്‍ നിര്‍മ്മിക്കുന്നത്.
ഇന്റല്‍ പ്രൊസസറുണ്ടെങ്കിലും ആത്ര നല്ലോരു സ്മാര്‍ട്ട ഫോണൊന്നുമല്ല സാന്‍ഡിയാഗോ. 17,000 രൂപയാണ് ഇതിനുവില. നാലിഞ്ച് വിസ്താരമുള്ള സ്‌ക്രീനോടുകൂടിയ എന്‍ട്രിലെവല്‍ സ്മാര്‍ട്‌ഫോണ്‍ മാത്രമാണിത്. ഉള്ളതോ സിംഗിള്‍കോര്‍ പ്രൊസസറും. എച്ച്.ടി.സി.യും സാംസങും എല്‍ജിയും ഡ്യുവല്‍കോറും ക്വാഡ്‌കോറുമൊക്കെയുള്ള പ്രൊസസറുകളുള്ള ഫോണുകള്‍ ഇറക്കുമ്പോള്‍ ഇന്‍റലിന്റെ സിംഗിള്‍കോര്‍ പ്രൊസസര്‍ ഫോണ്‍ വിജയകരമാകുമോ എന്ന് പറയാനകില്ല. വിപണിയുടെ പ്രതികരണമറിഞ്ഞശേഷം കൂടുതല്‍ ശേഷിയുള്ള മൊബൈല്‍ഫോണ്‍ പ്രൊസസര്‍ രംഗത്ത് എത്തിക്കാം എന്നായിരിക്കും ഇന്റല്‍ കരുതുന്നത്.
ലോകത്തിലെ ആദ്യ ഇന്‍റല്‍ഫോണ്‍ എന്ന ആശയം അവതരിപ്പിച്ചത് ഇന്ത്യന്‍ കമ്പനിയായ ലാവയായിരുന്നു. ലാവയുടെ ഫോണും ഉടന്‍ വിപണിയില്‍ പ്രതീക്ഷിക്കാം.