മൊബൈല്‍ വരിക്കാര്‍ കുറഞ്ഞു; കമ്പനികള്‍ക്ക് വന്‍ തിരിച്ചടി

|0 comments
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആദ്യമായി രാജ്യത്തെ മൊബൈ ല്‍ വരിക്കാരുടെ എണ്ണം കുറഞ്ഞു. സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ കണക്കു പ്രകാരം ഓഗസ്റ്റില്‍ എയര്‍ടെല്ലിനടക്കമുള്ള കമ്പനികള്‍ക്കു നഷ്ടമായത് 71 ലക്ഷം ഉപയോക്താക്കളെ. ഇതോടെ ടെലികോം സേവന ദാതാക്കള്‍ക്ക് ഇരുട്ടടി നല്‍കി മൊത്തം വരിക്കാരുടെ എണ്ണം 67.19 കോടിയായി കുറഞ്ഞു.

ജിഎസ്എം വിപണിയില്‍ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ മൂന്നു കമ്പനികള്‍ക്കാണു 68 ശതമാനം വിപണി വിഹിതം. ഈ മൂന്നു കമ്പനികള്‍ക്കും കൂടി നഷ്ടമായത് 51 ലക്ഷം വരിക്കാരെ. 28% വിപണി വിഹിതമുള്ള ഭാരതി എയര്‍ടെല്ലിനു നഷ്ടമായത് 19 ലക്ഷം വരിക്കാരെ. മൊത്തം ഉപയോക്താക്കളുടെ എണ്ണം 18.69 കോടി. 

ഐഡിയയ്ക്കും വൊഡാഫോണിനും നഷ്ടമായത് യഥാക്രമം 16 ലക്ഷവും 15 ലക്ഷവും പേരെ. ഐഡിയയ്ക്ക് 11.57 കോടിയും വൊഡാഫോണിനു 15.33 കോടിയും വരിക്കാരുണ്ട്.

ഓഫറുകള്‍ അവസാനിപ്പിച്ചതും ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവര്‍ കണക്ഷനുകള്‍ വെട്ടിച്ചുരുക്കിയതും കമ്പനികള്‍ക്കു തിരിച്ചടിയായെന്നു മേഖലയിലെ വിദഗ്ധര്‍ പറയുന്നു. എയര്‍സെല്‍, ലൂപ്പ് എന്നിവയ്ക്കു മാത്രമാണു വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. എയര്‍സെല്ലിനു 793,717 പുതിയ വരിക്കാരെ ലഭിച്ചപ്പോള്‍ ലൂപ്പിനു കിട്ടിയത് 79,482 പേരെ. യുണിനോറിന്‍റെ 23.8 ലക്ഷം ഉപയോക്താക്കള്‍ കുറഞ്ഞു. മൊത്തം വരിക്കാരുടെ എണ്ണം 4.2 കോടി.

ജിഎസ്എം വിപണിയില്‍ 14.09% പങ്കാളിത്തമുള്ള ബിഎസ്എന്‍എല്ലിന്‍റെ കണക്കുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൊത്തം വരിക്കാരുടെ എണ്ണം 9.46 കോടി. എംടിഎന്‍എല്ലിനു നഷ്ടമായത് 103,553 വരിക്കാരെ.

ഉപയോക്താക്കളുടെ എണ്ണം കുറയുന്നതു കമ്പനികളുടെ വരുമാനത്തെ ബാധിക്കും. വരുന്ന 2ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കണമെങ്കില്‍ കമ്പനികള്‍ കൂടുതല്‍ തുക കണ്ടെത്തേണ്ടി വരും.

സ്പെക്ട്രത്തിനായി മുടക്കുന്ന തുക വരിക്കാരില്‍ നിന്നു തിരിച്ചുപിടിക്കാനാണു ശ്രമം. അതിനാല്‍ ലേലം കഴിഞ്ഞാല്‍ കോള്‍ ചാര്‍ജില്‍ 100% വരെ വര്‍ധനയുണ്ടായേക്കാമെന്നു സൂചനയുണ്ട്. 

കോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ട്രായിയും മൗനസമ്മതം നല്‍കിയിട്ടുണ്ട്. 

ആന്‍ഡ്രോയിഡ് ക്യാമറയുമായി നിക്കോണ്‍

|0 comments

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന കോംപാക്ട് ഡിജിറ്റല്‍ ക്യാമറ നിക്കോണ്‍ കമ്പനി പുറത്തിറക്കി. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ ഒരു മുഖ്യധാരാ ക്യാമറ നിര്‍മാതാവ് പുറത്തിറക്കുന്നത് ആദ്യമായാണ്.

എടുക്കുന്ന ഫോട്ടോകള്‍ ക്യാമറയില്‍ നിന്നുതന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനും വെബ്ബ് ബ്രൗസിങിനും സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമൊക്കെ നിക്കോണിന്റെ 'കൂള്‍പിക്‌സ് എസ് 800 സി' (Coolpix S800c) മോഡല്‍ ഉപയോഗിച്ച് സാധിക്കും.


'എസ് 800 സി'യിലെ വൈഫൈ കണക്ടിവിറ്റിയും ആന്‍ഡ്രോയിഡ് സോഫ്ട്‌വേറും, സ്മാര്‍ട്ട്‌ഫോണുകളെയും ടാബ്‌ലറ്റുകളെയും പോലെ, ക്യാമറ അധിഷ്ഠിത ഫോട്ടോ, വീഡിയോ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാന്‍ അവസരമൊരുക്കുന്നു -നിക്കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

'ഗൂഗിളിന്റെ ആപ്ലിക്കേഷന്‍ മാര്‍ക്കറ്റായ 'ഗൂഗിള്‍ പ്ലേ'യില്‍ നിന്ന് ഏത് ആപ്ലിക്കേഷനും നിങ്ങളുടെ ക്യാമറയിലേക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം'. ഫോട്ടോ ആപ്‌സ്, സോഷ്യല്‍ മീഡിയ ആപ്‌സ്, ഗെയിമുകള്‍ -അങ്ങനെ എല്ലാറ്റിന്റെയും മെച്ചം അനുഭവിക്കാം. മാത്രമല്ല, ഫോട്ടോ സംഭരിക്കാനും പങ്കുവെയ്ക്കാനുമുള്ള നിക്കോണ്‍ സൈറ്റിന്റെ സേവനവും ക്യാമറയ്ക്ക് ലഭിക്കും.


ക്യാമറയിലെ 16 മെഗാപിക്‌സല്‍ സെന്‍സറും 10 എക്‌സ് ഓപ്ടിക്കല്‍ സൂമും ഉപയോഗിച്ച് ചിത്രങ്ങളെടുക്കുക മാത്രമല്ല, ഫുള്‍ എച്ച്ഡി വീഡിയോയും പിടിക്കാം. 3.5 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ക്യാമറയ്ക്കുള്ളത്.

ആന്‍ഡ്രോയിഡ് 2.3 വേര്‍ഷന്‍ ഉപയോഗിക്കുന്ന ക്യാമറയ്ക്ക് 1.7 ജി.ബി.ഇന്റേണല്‍ മെമ്മറിയുണ്ട്. സ്‌പേസ് ഫോട്ടോകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ക്കുമായി 2 ജി.ബി.ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. മെമ്മറി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കുകയുമാകാം.


എസ് 8000 സിയിലെ 16 മെഗാപിക്‌സല്‍ ബാക്ക്-ഇല്ലുമിനേറ്റഡ് സി.എം.ഒ.എസ്.സെന്‍സറിന്റെ സഹായത്തോടെ, നൈറ്റ് പാര്‍ട്ടികളിലെ ഫോട്ടോകള്‍ പോലും മിഴിവോടെ പകര്‍ത്താനാകുമെന്ന് നിക്കോണ്‍ അവകാശപ്പെടുന്നു. 350 ഡോളര്‍ (ഏതാണ്ട് 19000 രൂപ) ആണ് എസ് 8000 സിയുടെ വില.

മികച്ച ക്യാമറകളോടെ സ്മാര്‍ട്ട്‌ഫോണുകള്‍ രംഗത്തെത്തിയത്, കോംപാക്ട് ഡിജിറ്റല്‍ ക്യാമറകള്‍ക്ക് ആവശ്യക്കാര്‍ കുറയാന്‍ ഇടയാക്കി. സ്വാഭാവികമായും നിക്കോണ്‍, കനോണ്‍ തുടങ്ങിയ ക്യാമറ കമ്പനികള്‍ക്കാണ് സ്മാര്‍ട്ട്‌ഫോണുകള്‍ വെല്ലുവിളിയായത്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് നിക്കോണിന്റെ പുതിയ നീക്കമെന്ന് വ്യക്തം.

|0 comments

 
എക്‌സ്പീരിയ എസ് എല്ലുമായി സോണി

ദില്ലി : സോണിയുടെ എക്‌സ്പീരിയ എസ് എല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ വിപണിയിലെത്തും. സോണിയുടെ വെബ്‌സൈറ്റിലൂടെയാണ് സോണി ഇക്കാര്യം അറിയിച്ചത്. സോണിയുടെ എക്‌സ്പീരിയ എസ്സിന്‍രെ ഒറ്റൊരു പതിപ്പാണ് എക്‌സ്പീരിയ എസ് എല്‍.

4.3 ഇഞ്ച് ടെച്ച് സ്‌ക്രീന്‍, 1280 x 720 പിക്‌സല്‍ റെസല്യൂഷന് , ‍1.7 ക്യുയല്‍കോം എം എസ്സ് എം 8260 ഡ്യുയല്‍ കോര്‍ പ്രൊസസര്‍ എന്നീ പ്രത്യേകളോടെയാണ് എക്‌സ്
പീരിയ എസ് എല്‍ വിപണിയിലെത്തുന്നത്. ഗൂഗിള്‍ ആന്‍ട്രോയിഡ് ഐസ്ക്രീ സാന്‍റ്വിച്ച് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് എക്‌സ്പീരിയ എസ് എല്ല് പ്രവര്‍ത്തിക്കുക. ഓട്ടോ ഫോക്കസ് എല്‍ ഇ ഡി ഫ്‌ളാഷോടുകൂടിയ 12.1 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോണിന്‍റെ മറ്റോരു പ്രധാന പ്രത്യേകത, 27.8 ജി ബി മെമ്മറി, 1 ജി ബി റാം എന്നിവയും ഫോണിന്‍റെ പ്രത്യേകതയാണ്. നാലു വ്യത്യസ്ത കളറുകളിലാണ് ഫോണ്‍ എത്തുന്നത്. എന്നാല്‍ ഫോണ്‍ വിപണിയിലെത്തുന്നത് എന്നാണെന്നും വിലയുടെ കാര്യവും സോണി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.


ലോകം കീഴടക്കുന്ന മൊബൈല്‍ ഫോണ്‍

|0 comments
വിവരവിനിമയ യുഗത്തില്‍ മൊബൈല്‍ ഫോണ്‍ ലോകം കീഴടക്കുന്നു.
ചുരുങ്ങിയ കാലംകൊണ്ട് മനുഷ്യനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ഉപകരണമില്ലെന്ന് പുതിയ പഠനങ്ങള്‍. പന്ത്രണ്ട് വര്‍ത്തിനിടെ മൊബൈല്‍ ഫോണിന്റെ ഉപയോഗം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2012 അവസാനത്തോടെ ഇത് ഏഴ് ബില്യണ്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോക്കറ്റിന്റെ വേഗതയിലാണ് മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ധിക്കുന്നത്. രണ്ടായിരത്തില്‍ ഒരു ബില്യണ്‍ മൊബൈല്‍ ഫോണുകളാണ് ലോകമെമ്പാടും ഉപയോഗിച്ചിരുന്നത്. 2012 ആയപ്പോഴേക്കും ഇത് ആറ് ബില്യണായി ഉയര്‍ന്നുകഴിഞ്ഞു. ഒരാള്‍ തന്നെ ഒന്നിലധികം ഫോണുകളും രണ്ടിലധികം ഫോണ്‍ നമ്പറുകളും ഉപയോഗിക്കുന്നത് സാധാരണമായിക്കഴിഞ്ഞു. ഫോണ്‍ ഉപയോഗം കുത്തനെ ഉയരാനുളള​പ്രധാനകാരണവും ഇതുതന്നെ.

മൊബൈല്‍​ഇല്ലാത്തവന്‍ പഴഞ്ചന്‍​എന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇന്ത്യയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഓരോ നൂറ് ഇന്ത്യക്കാരില്‍ എഴുപതുപേരും ഇന്ന് മൊബൈല്‍ ഫോണിന് ഉടമയാണ്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് മൊബൈല്‍ ഫോണിന് ഉടമകളാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൊബൈല്‍ ഫോണും ഇന്ത്യയും

ഇന്ത്യയിലെ 53% വീടുകളിലും മൊബൈല്‍ ഫോണുണ്ട്. ആകെ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ കണക്ഷനുകളില്‍ 96%ഉം പ്രിപെയ്ഡ് കണക്ഷനുകളാണ്. ഇന്ത്യയുടെ 83% മേഖലകളിലും മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമാണ്. ഓരോ ഇന്ത്യക്കാരനും ചുരുങ്ങിയത് ദിവസവും 11 മിനിറ്റെങ്കിലും മൊബൈലില്‍ സംസാരിക്കുന്നു. മാസത്തിലാവുമ്പോള്‍ 330 മിനിറ്റാണ് ശരാശരി സംസാരം. മൊബൈല്‍ ഉപയോക്താക്കളില്‍ പകുതിയോളം പേര്‍ മെസേജുകളെ ആശ്രയിക്കുന്നുണ്ട്. മൊബൈലിനെ ആശ്രയിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഇന്ത്യയില്‍ കുറവാണ്. 3.3 ശതമാനം മാത്രമാണ്  മൊബൈല്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.

2011ല്‍ മാത്രം 30 ബില്യണ്‍ മൊബൈല്‍ ആപ്സുകളാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ഇത് സമ്പദ് വ്യവസ്ഥയെയും ഗുണകരമായി ബാധിക്കുന്നു. ലോകചരിത്രത്തില്‍​തന്നെ ഇത്രവേഗത്തില്‍ പ്രചുരപ്രചാരം നേടിയ മറ്റൊരു സാങ്കേതിക വിദ്യ ചൂണ്ടിക്കാട്ടാനാവില്ല. സിംഗപ്പൂരില്‍ 90%ആളുകളും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു.

സിരി Vs ഗൂഗിള്‍ സെര്‍ച്ച് : മികവ് ഏതിന്‌

|0 comments
ആപ്പിള്‍ 2011 ല്‍ അവതരിപ്പിച്ച ഐഫോണ്‍ 4എസിന്റെ ഏറ്റവും വലിയ സവിശേഷത അതിലെ 'സിരി' (Siri) എന്ന ശബ്ദസഹായി ആയിരുന്നു. അറിയേണ്ട വിവരങ്ങള്‍ ചോദിച്ചാല്‍ വെബ്ബിലും ഫോണിലും തിരഞ്ഞ് നൊടിയിടയില്‍ ഉത്തരം നല്‍കുന്ന സിരി, ഗൂഗിള്‍ സെര്‍ച്ചിന് കടുത്ത വെല്ലുവിളിയായി വിലയിരുത്തപ്പെട്ടു.

അമേരിക്കന്‍ പ്രതിരോധസംവിധാനത്തിന്റെ മൂശയില്‍ വര്‍ഷങ്ങളുടെ ഗവേഷണഫലമായി രൂപപ്പെട്ട ഒരു സങ്കേതത്തിന്റെ ജനകീയമുഖമായിരുന്നു സിരി. 'നിര്‍മിതബുദ്ധി' അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന സിരി, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പിന്നിലാക്കിയെന്നും വിലയിരുത്തപ്പെട്ടു. 

എന്നാല്‍, ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനായ 'ജല്ലി ബീന്‍' (ആന്‍ഡ്രോയിഡ് 4.1), വോയിസ് സെര്‍ച്ചില്‍ ഗൂഗിളിന്റെ മേധാവിത്യം വീണ്ടെടുക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ജല്ലി ബീന്‍ അവതരിപ്പിക്കപ്പെട്ടത്. 

ചില ടെക് സൈറ്റുകള്‍ ജല്ലി ബീനും സിരിയും താരതമ്യം ചെയ്തപ്പോഴാണ്, സിരിയെക്കാള്‍ മികവ് ഗൂഗിള്‍ സെര്‍ച്ചിനാണെന്ന് കണ്ടത്. ഇതൊരു ഗവേഷണ റിപ്പോര്‍ട്ടോ, ഇക്കാര്യത്തിലെ അവസാന വാക്കോ അല്ലെന്ന മുന്നറിയിപ്പോടെയാണ് സൈറ്റുകള്‍ ഈ വിവരം പുറത്തുവിട്ടത്.



ഒരു താരതമ്യത്തില്‍ ചെയ്തത്, നിശബ്ദമായ അന്തരീക്ഷത്തില്‍ 800 ചോദ്യങ്ങള്‍ ചോദിക്കുകയും, ശബ്ദായമാനമായ അന്തരീക്ഷത്തില്‍ വേറെ 800 ചോദ്യങ്ങള്‍ ചോദിക്കുകയുമാണ്. രണ്ട് സാഹചര്യത്തിലും സിരി എങ്ങനെ പ്രതികരിക്കുന്നുവെന്നും, ജല്ലി ബീന്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും പരിശോധിച്ചു നോക്കി.

പരിശോധനാഫലം ഇങ്ങനെയായിരുന്നു: ഗൂഗിള്‍ സെര്‍ച്ച് 100 ശതമാനം ചോദ്യങ്ങളും മനസിലാക്കി, 86 ശതമാനം ശരിയുത്തരം നല്‍കി. അതേസമയം, നിശബ്ദമായ അന്തരീക്ഷത്തില്‍ 89 ശതമാനം ചോദ്യങ്ങളും, ശബ്ദായമാനമായ അന്തരീക്ഷത്തില്‍ 83 ശതമാനം ചോദ്യങ്ങളും മാത്രമേ സിരിക്ക് മനസിലാക്കാന്‍ കഴിഞ്ഞുള്ളൂ. നിശബ്ദമായ അന്തരീക്ഷത്തില്‍ ചോദിച്ച കാര്യങ്ങള്‍ക്ക് 68 ശതമാനം ശരിയുത്തരവും, ശബ്ദായമാനമായ അന്തരീക്ഷത്തില്‍ ചോദിച്ചവയ്ക്ക് 63 ശതമാനം ശരിയുത്തരവും മാത്രമേ സിരിക്ക് നല്‍കാനായുള്ളൂ.

എന്നാല്‍, ഗൂഗിള്‍ അടിസ്ഥാനപരമായി ഒരു സെര്‍ച്ച് കമ്പനിയാണെന്ന കാര്യം ഓര്‍ക്കണം, ആപ്പിള്‍ അതല്ല. 

ഈ പഠനം അനുസരിച്ച് സിരി നല്‍കിയ ഉത്തരങ്ങളില്‍ 60 ശതമാനവും ഗൂഗിളില്‍ നിന്നുള്ളതാണ്. യെല്‍പ്പ് (Yelp) എന്ന സര്‍വീസില്‍ നിന്നുള്ളതാണ് സിരി നല്‍കിയ 20 ശതമാനം ഉത്തരങ്ങള്‍. വൂള്‍ഫ്രേംആല്‍ഫ (WolframAlpha)യില്‍ നിന്ന് 14 ശതമാനവും, യാഹൂവില്‍നിന്ന് നാലു ശതമാനവും, വിക്കിപീഡിയയില്‍ നിന്ന് രണ്ടു ശതമാനവും ഉത്തരങ്ങള്‍ സിരി നല്‍കി. 

ടീഷര്‍ട്ടില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന കാലം വരുന്നു

|0 comments
അമേരിക്കയില്‍ സൗത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച സങ്കേതം രംഗത്തെത്തിയാല്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ നിങ്ങളിട്ടിരിക്കുന്ന ടീഷര്‍ട്ട് തന്നെ മതിയാകും. സാധാരണ ടീഷര്‍ട്ടുകളില്‍ വൈദ്യുതി സംഭരിച്ച് സൂക്ഷിക്കാനുള്ള വിദ്യയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഫോണുകളും മറ്റ് ഉപകരണങ്ങളും വസ്ത്രങ്ങളില്‍ നിന്ന് ചാര്‍ജ് ചെയ്യാനുള്ള വഴി തുറക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 

ചുരുട്ടിവെയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും അധികം വൈകാതെ വിപണിയിലെത്തുമെന്നാണ് ടെക് വിദഗ്ധരുടെ പ്രവചനം. അത്തരം ഉപകരണങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കണ്ടെത്തലാണ് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. 

സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറായ ഷിയോഡോങ് ലീ, പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ ലിഹോങ് ബാവോ എന്നിവര്‍ ചേര്‍ന്നാണ് ടീഷര്‍ട്ടുകളെ വൈദ്യുതസംഭരണിയാക്കുന്ന വിദ്യ കണ്ടെത്തിയത്.
ലോക്കല്‍ ഡിസ്‌ക്കൗണ്ട് സ്‌റ്റോറില്‍ നിന്ന് വാങ്ങിയ ടീഷര്‍ട്ടിനെ ഒരു ഫ് ളൂറൈഡ് ലായനിയില്‍ മുക്കി ഉണക്കിയ ശേഷം, ഓക്‌സിജന്‍ വിമുക്ത പരിസ്ഥിതിയില്‍ ഉന്നത ഊഷ്മാവില്‍ ബേക്ക് ചെയ്യുകയാണ് ഗവേഷകര്‍ ചെയ്തത്. 

ആ പ്രക്രിയ വഴി തുണിയിലെ നാരുകള്‍ സെല്ലുലോസില്‍ നിന്ന് കാര്‍ബണായി പരിവര്‍ത്തനം ചെയ്തുവെന്ന് 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്' ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ആ പ്രക്രിയ മൂലം തുണിയുടെ വഴക്കത്തിന് (flexibility) ഒരു കോട്ടവും സംഭവിച്ചില്ല. 

തുണിനാരുകളെ ഇലക്ട്രോഡുകളായി ഉപയോഗിക്കുക വഴി, തുണിയുടെ ഭാഗങ്ങളെ കപ്പാസിറ്റര്‍ (capacitor) ആക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ തെളിയിച്ചു. വൈദ്യുതിയെ സംഭരിച്ചു വെയ്ക്കാനാണ് കപ്പാസിറ്ററുകള്‍ ഉപയോഗിക്കുന്നത്. ഏതാണ്ടെല്ലാ വൈദ്യുതോപകരണങ്ങളുടെയും അഭിഭാജ്യഘടകമാണ് കപ്പാസിറ്ററുകള്‍. 

ടീഷര്‍ട്ടിന്റെ ഭാഗങ്ങള്‍ ആയിരക്കണക്കിന് പ്രാവശ്യം റീചാര്‍ജ് ചെയ്യാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഉയര്‍ന്ന പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ സാധിക്കുന്ന 'സൂപ്പര്‍കപ്പാസിറ്ററുകളാ'യി തുണിയെ മാറ്റാന്‍ കഴിയുന്നു എന്നാണിതിനര്‍ഥം-പ്രൊഫ.ലീ പറഞ്ഞു. 

ആയിരക്കണക്കിന് തവണ റീചാര്‍ജ് ചെയ്തിട്ടും, തുണിയുടെ വൈദ്യുതസംഭരണ ശേഷിക്ക് അഞ്ചു ശതമാനത്തിലേറെ ശോഷണം സംഭവിച്ചില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. 

'മൊബൈല്‍ ഫോണ്‍ പോലെ കൈയില്‍ കൊണ്ടുനടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇത്തരം സൂപ്പര്‍ കപ്പാസിറ്ററുകളുപോയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയും'-പ്രൊഫ.ലീ പറഞ്ഞു. 

വസ്ത്രം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കോട്ടണ്‍ ടീഷര്‍ട്ടുകള്‍ക്ക് ഭാവിയില്‍ കൂടുതല്‍ ഉപയോഗങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സെല്‍ഫോണും ഐപാഡുമൊക്കെ ചാര്‍ജ് ചെയ്യാനുള്ള വഴിയായേക്കാം ടീഷര്‍ട്ടുകള്‍, അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് ടൈംലൈന്‍ ഇനി മൊബൈലിലും

|0 comments

ഫേസ്ബുക്കിന്റെ ടൈംലൈന്‍ ഡിസൈന്‍ മൊബൈലിലേക്കും വരുന്നു. ഇന്‍സൈഡ് ഫെയ്‌സ്ബുക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒറ്റക്ലിക്കില്‍ ചിത്രങ്ങളും വീഡിയോകളും അപ്‌ഡേറ്റുകളും കവര്‍ഫോട്ടോയുമെല്ലാം എത്തുന്നതാണ് ടൈം ലൈന്റെ ഏറ്റവും വലിയ പ്രത്യേകത.

ഫേസ്ബുക്ക് ടൈംലൈന്റെ പുതിയ ഡിസൈനാവും മൊബൈല്‍ പതിപ്പുകളില്‍ ലഭ്യമാകുക. കവര്‍ ഫോട്ടോ, about, ഫോട്ടോകളും വീഡിയോസും കാണാനുള്ള ഐക്കണുകള്‍ എന്നിവയാവും ഫേസ്ബുക്ക് പേജുകളുടെ മൊബൈല്‍ ടൈംലൈനില്‍ ലഭ്യമാകുക.
ഫേസ്ബുക്ക് ഡെസ്‌ക്ടോപ്പില്‍ പരീക്ഷണാര്‍ത്ഥം ആരംഭിച്ച ടൈംലൈന് വന്‍ സ്വീകാര്യതയാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത്.
ഫേസ്ബുക്ക് പേഴ്‌സണല്‍ പ്രൊഫൈലുകളില്‍ മൊബൈലിലേക്കുള്ള ടൈലൈന്‍ നേരത്തേ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നെങ്കിലും ഫേസ്ബുക്ക് പേജില്‍ ഇത് നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

സ്കിന്‍ കാന്‍സര്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍

|0 comments

വാഷിംഗ്ടണ്‍: സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ച് ത്വക്ക് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുന്ന സോഫ്ട്വെയര്‍ വികസിപ്പിച്ചെടുത്തു. യു.എം. സ്കിന്‍ ചെക്ക് (UMSkinCheck) എന്ന് പേരിട്ടിരിക്കുന്ന ആപ്ളിക്കേഷന്‍ അമേരിക്കയിലെ മിഷിഗണ്‍ മെഡിക്കല്‍ സ്കൂള്‍ യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചെടുത്തത്.
തലമുതല്‍ കാല്‍വിരല്‍ വരെ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളുടെ 23 ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കുന്ന ഈ സങ്കേതം, പതിവായി ചര്‍മം പരിശോധിക്കും. നേരത്തെ നല്‍കിയ ചിത്രങ്ങള്‍ പരിശോധിച്ച് പിന്നീട് തൊലിപ്പുറത്ത് വരുന്ന അസാധാരണമായ മാറ്റങ്ങളെക്കുറിച്ചും വളര്‍ച്ചകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുകയാണ് ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്.
ഒരു മറുകിന് കൂടുതല്‍ വളര്‍ച്ച ഉണ്ടാകുകയോ അതിന്‍െറ സ്വഭാവം മാറുകയോ ചെയ്താല്‍ അതിന്‍െറ ചിത്രങ്ങള്‍ ത്വക്ക് രോഗ വിദഗ്ധന് കൈമാറ്റം ചെയ്യപ്പെടും. തുടര്‍ന്ന് കൂടുതല്‍ പരിശോധന ആവശ്യമുണ്ടോ എന്ന് വിശകലനം ചെയ്യും. ത്വക്കിനുണ്ടാകുന്ന അര്‍ബുദം തുടക്കത്തിലേ കണ്ടെത്താന്‍ ഈ സോഫ്ട്വെയര്‍ മൂലം സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഓരോ വര്‍ഷവും 20 ലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ത്വക്ക് കാന്‍സര്‍ പിടിപെടുന്നുണ്ടെന്നാണ് കണക്ക്. ഇതാണ് തങ്ങളെ ഇത്തരമൊരു സോഫ്ട്വെയറിലേക്ക് നയിച്ചതെന്ന് ഗവേഷക ടീം പറയുന്നു. ഐ ഫോണിലും ഐ പാഡിലും മാത്രമെ ഇപ്പോള്‍ ഈ സോഫ്ട്വെയര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

4ജിയുടെ വിശേഷങ്ങള്‍

|0 comments
3ജിക്ക് ശേഷം 4ജിയും ഇന്ത്യയിലേക്ക് വിരുന്ന് വന്നു് കഴിഞ്ഞു. 4ജിയുമായി എയര്‍ടെല്‍ വന്നതോടെ ഇന്ത്യയും വരുംതലമുറ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. എന്താണ് 4ജി? 4ജി വന്നാലുള്ള ഗുണമെന്താണ്? തുടങ്ങി ഒട്ടേറെ സംശയങ്ങള്‍ ഇതിനെ സംബന്ധിച്ചുണ്ടാകാം. 4ജിയെ സംബന്ധിച്ചും എയര്‍ടെല്ലിന്റെ ഡാറ്റാ പ്ലാന്‍ സംബന്ധിച്ചും അറിയേണ്ട കാര്യങ്ങളാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

നാലാം തലമുറ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയാണ് 4ജി. 3ജിയുടെ പിന്‍ഗാമിയായെത്തുന്ന 4ജി മുമ്പത്തേതിനാക്കാളും വളരെ വേഗത്തിലുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ആക്‌സസാണ് നല്‍കുക. 3ജിയിലെ ഇന്റര്‍നെറ്റ് ഡാറ്റാ ആക്‌സസിംഗ് വേഗതയേക്കാള്‍ അഞ്ചിരട്ടിയാണ് 4ജിയില്‍. അതായത് സെക്കന്റില്‍ 21 മെഗാബൈറ്റ് ഡൗണ്‍ലോഡിംഗ് വേഗതയുള്ള 3ജിയേക്കാള്‍ സെക്കന്റില്‍ 100 മെഗാബൈറ്റാണ് 4ജി വാഗ്ദാനം ചെയ്യുന്നത്.

രണ്ട് തരത്തിലുള്ള 4ജി സേവനമാണ് ടെലികോം കമ്പനികള്‍ ലഭ്യമാക്കുന്നത്. വൈമാക്‌സും മറ്റൊന്ന് എല്‍ടിഇ(ലോംഗ് ടേം ഇവലൂഷന്‍)യും. എല്‍ടിഇയുടെ തന്നെ ഒരു വിഭാഗമായ ടിഡിഎല്‍ടിഇ (ടൈം ഡിവിഷന്‍ ലോംഗ് ടേം ഇവലൂഷന്‍) ആണ് 4ജിയ്ക്കായി എയര്‍ടെല്‍ ഉപയോഗിക്കുന്നത്.

എയര്‍ടെല്ലിന്റെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കിണങ്ങുന്ന മൂന്ന് താരിഫ് പ്ലാനുകളാണ് ഉള്ളത്. ബ്രേക്ക്ഫ്രീ, ബ്രേക്ക്ഫ്രീ മാക്‌സ്, ബ്രേക്ക്ഫ്രീ അള്‍ട്രാ.

ഇതില്‍ ബ്രേക്ക്ഫ്രീ പ്ലാനില്‍ പ്രതിമാസം 999 രൂപയ്ക്ക് സെക്കന്റില്‍ 128 കെബി വേഗതയില്‍ 6ജിബി ഉപയോഗിക്കാം.ബ്രേക്ക്ഫ്രീ മാക്‌സ് താരിഫ് പ്ലാനില്‍ പ്രതിമാസ വാടക 1399 രൂപയ്ക്ക് 128 കെബി വേഗതയില്‍ 9 ജിബി ഉപയോഗിക്കാം. മൂന്നാമത്തെ പ്ലാനായ ബ്രേക്ക്ഫ്രീ അള്‍ട്രായില്‍ അതേ വേഗതയില്‍ 1999 രൂപ പ്രതിമാസ വാടകയ്ക്ക് 18 ജിബി സൗജന്യ ഡാറ്റ ഉപയോഗപ്പെടുത്താം.

നിലവില്‍ ഇന്റര്‍നെറ്റ് ഡാറ്റ സര്‍വ്വീസിലാണ് എയര്‍ടെല്‍ 4ജി പരിചയപ്പെടുത്തിയിരിക്കുന്നത്. കമ്പ്യൂട്ടിംഗ് ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ഇതിന്റെ ഉദ്ദേശം. 4ജി എല്‍ടിഇ യുഎസ്ബി മോഡം, 4ജി എല്‍ടിഇ ഇന്‍ഡോര്‍ വയര്‍ലസ് ഗേറ്റ്എവേ ഉപകരണങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ അതിവേഗ ഇന്റര്‍നെറ്റ് ആസ്വദിക്കാനാകും. യുഎസ്ബി ഡാറ്റാ കാര്‍ഡിന് 7,999 രൂപയും ഇന്‍ഡോര്‍ വയര്‍ലസ് ഗേറ്റ്എവേ ഉപകരണത്തിന് 7,750 രൂപയുമാണ്

എയര്‍ടെല്‍ ഈടാക്കുന്നത്.

4ജി ഡാറ്റാ സേവനത്തിനൊപ്പം എയര്‍ടെല്ലില്‍ നിന്ന് ചില വിനോദ മൂല്യവര്‍ധിത സേവനങ്ങളും ലഭിക്കുന്നതാണ്. സിനിമകള്‍, ഗെയിംസ്, ടിവി, ലൈവ് ഡിവോഷന്‍ തുടങ്ങിയ സേവനങ്ങളാണ് അവതരിപ്പിക്കുന്നത്. ഇതിനായി ബിഗ്ഫല്‍ക്‌സ്, ഇന്ത്യഗെയിംസ് എന്നീ കണ്ടന്റ് കമ്പനികളുമായി എയര്‍ടെല്‍ സഹകരിക്കുന്നു.

ഐഡിയ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി

|0 comments
3ജി സൗകര്യത്തോടു കൂടിയ ഐഡിയയുടെ പുതിയ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. 5994 രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണില്‍ ആന്‍ഡ്രോയ്ഡ് 2.3 യാണ് ഓപ്പറേറ്റിങ് സിസ്റ്റം. 

ഐഡിയ സെല്ലുലാര്‍ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ മൂന്നാമത്തെ ഉല്‍പന്നമാണ് പുതിയ 3ജി ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍. 2ജിബി മെമ്മറി കാര്‍ഡുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ കവര്‍ മാറ്റിയിടാവുന്നതാണ്. 3.2 എംപി ക്യാമറ, 3.2 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍, 32ജിബി വരെ മെമ്മറി സപ്പോര്‍ട്ട്, ജിയോ-ടാഗിങ്, ജിപിഎസ് നാവിഗേറ്റര്‍ എന്നീ സൗകര്യങ്ങള്‍ക്കു പുറമേ ഫേസ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കൂട്ട്, ഗൂഗിള്‍, യൂട്യൂബ് എന്നിവയും ഫോണില്‍ ലഭിക്കുന്നു. എഫ്എം റേഡിയോ, എംപി3 പ്ലെയര്‍, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. മിനി കമ്പ്യൂട്ടറായും വൈ-ഫൈ റൗട്ടറായും ഈ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനാവും.

പുതിയ സ്മാര്‍ട്ട് ഫോണിനൊപ്പം 259 രൂപയുടെ പായ്ക്കില്‍ 2300 രൂപയുടെ ഡേറ്റ ഡൗണ്‍ലോഡ് സൗജന്യമായി ലഭിക്കും. മൂന്നു മാസത്തേക്കു 2 ജിബി ഡേറ്റ, ഐഡിയ ടിവി, സൗജന്യ ടോക്ക് ടൈം തുടങ്ങിയ ഈ ഓഫര്‍ പോസ്റ്റ് പെയ്ഡ്-പ്രീ പെയ്ഡ് വരിക്കാര്‍ക്ക് ലഭ്യമാണ്. 

ഡ്യുവല്‍ സിം ഫോണുകളുടെ വിപണി വര്‍ദ്ധിച്ചുവരുകയാണെന്നും പുതുമകളടങ്ങിയ ഈ ഫോണ്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഐഡിയ സെല്ലുലാര്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ശശി ശങ്കര്‍ പറഞ്ഞു. ഇന്ത്യയിലെ ടെലികോം സ്ഥാപനങ്ങളില്‍ മൂന്നാമതായ ഐഡിയ സെല്ലുലാര്‍ രാജ്യത്തിലുടനീളം 3ജി സേവനങ്ങള്‍ മെച്ചപ്പെടുത്തുവാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിലവാരമുള്ള 3ജി സേവനം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുവാനും ശ്രമിക്കുകയാണ്. 

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വീഡിയോകോണിന്റെ ദോസ്ത് വി 1415

|0 comments
ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ വീഡിയോകോണിന്റെ ഏറ്റവും പുതിയ മോഡലായ ദോസ്ത് വി 1415 വിപണിയിലിറങ്ങി. ആധുനിക സവിശേഷതകളുളള ഈ മൊബൈല്‍ ഫോണ്‍ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുകൊണ്ടാണ് പുറത്തിറക്കിയിട്ടുളളത്. 



സ്‌ളിം ഡിസൈനില്‍ നിര്‍മ്മിച്ചിട്ടുളള ഈ മൊബൈലില്‍ ഡ്യുവല്‍ സിം, വീഡിയോ റെക്കോര്‍ഡര്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ക്യാമറ, ക്യു വി ജി എ കളര്‍ സ്‌ക്രീന്‍, പ്രകാശമേറിയ ഡ്യുവല്‍ എല്‍ ഇ ഡി ടോര്‍ച്ച്, തിന്‍പിന്‍ ചാര്‍ജ് സ്‌ളോട്ടര്‍, എഫ് എം റേഡിയോ, ബ്‌ളൂടൂത്ത്, ഓഡിയോ പ്‌ളെയര്‍, വീഡിയോ പ്‌ളെയര്‍, 1000 എം എ എച്ച് ബാറ്ററി, 4 ജി ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി, എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്.

കമ്പ്യൂട്ടര്‍ മസ്തിഷ്‌കം സൃഷ്ടിച്ചപ്പോള്‍ അത് ശ്രദ്ധിച്ച്ത് പൂച്ചകളുടെ വീഡിയോകള്‍ മാത്രം; ഗൂഗിള്‍ വിസ്മയത്തുമ്പത്ത്

|0 comments
കമ്പ്യൂട്ടര്‍ സൃഷ്ടാക്കളായ ഗൂഗിള്‍പോലും ഇതുപോലൊരു വിസ്മയം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 16,000 കമ്പ്യൂട്ടര്‍ പ്രോസസറുകള്‍കൊണ്ട് അവരൊരു കൃത്രിമ മസ്തിഷ്‌കം സൃഷ്ടിച്ചു. അതിനെ ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധിപ്പിച്ചു. അതോടെ അത് കാണാന്‍ തുടങ്ങിയത് യൂട്യൂബിലുള്ള പൂച്ചകളുടെ വീഡിയോകള്‍...

ഗൂഗിളിന്റെ ഡോ. ജെഫ് ഡീനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലച്ചോറിന്റെ രീതിയിലുള്ള ന്യൂറല്‍ നെറ്റ്‌വര്‍ക്ക് തയ്യാറാക്കിയത്. 16,000 പ്രോസസറുകള്‍ ഉപയോഗിച്ചുള്ള നെറ്റ്‌വര്‍ക്കില്‍ ബില്യനിലധികം കണക്ഷനുകളുമുണ്ടായിരുന്നു.

തുടര്‍ന്നാണ് പത്തു മില്യനോളം വരുന്ന യൂ ട്യൂബിലെ വീഡിയോകള്‍ അതിലേക്ക് ഫീഡ് ചെയ്തത്. അതില്‍നിന്ന് സ്വയം അഭ്യസിച്ച് മനസിലാക്കാന്‍ നെറ്റ്‌വര്‍ക്കിനെ സ്വതന്ത്രമായി വിടുകയും ചെയ്തു. യന്ത്രം ഉടന്‍ പൂച്ചകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ നല്‍കാതെ തന്നെ പൂച്ചയെന്ന ആശയത്തെ അത് അടിസ്ഥാനപരമായി കണ്ടെത്തുകയായിരുന്നു. നേരത്തെ നല്‍കപ്പെട്ടിരുന്ന അന്തര്‍ജ്ഞാനത്തിലൂടെ മാത്രമെ വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ എന്ന വിശ്വാസത്തിന് വിരുദ്ധമായി ലേബല്‍ ഇമേജുകളില്ലാതെ ഒരു ഫേസ് ഡിറ്റക്ടറെ പരിശീലിപ്പിക്കാന്‍ കഴിയുമെന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.


അതിനുശേഷം ഇമേജ് നെറ്റിലെ 20,000 വസ്തുക്കളെ തിരിച്ചറിയുന്നതില്‍ 15.8 ശതമാനം കൃത്യത വരുത്താന്‍ അതിന് കഴിയുകയും ചെയ്തു. മുന്‍തലമുറക്കാനുണ്ടായിരുന്ന മികവിനെക്കാളും 70 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഇത് നടത്തിയിരിക്കുന്നത്.

കമ്പനിയുടെ ബ്ലൂ സ്‌കൈ ഐഡിയാസ് ലാബായ ഗൂഗിള്‍ എക്‌സാണ് പുതിയ മസ്തിഷ്‌കം തയ്യാറാക്കിയത്.

കാലിഫോര്‍ണിയയിലെ ഗൂഗിളിന്റെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍പ്ലെക്‌സ് എന്ന ആസ്ഥാനത്താണ് ഈ ലാബ് സ്ഥിതിചെയ്യുന്നതെന്ന് പറയപ്പെടുന്നു.

ഗൂഗിളിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ലാബില്‍ ഗവേഷണങ്ങളില്‍ നടത്തിവരുന്നുണ്ട്.

വീണ്ടും സാംസങ് വിജയം

|0 comments
പേറ്റന്‍റ് യുദ്ധത്തില്‍ ഒരു ശ്രദ്ധേയമായ വിധികൂടി. ഇത്തവണ സാംസങ് വിജയം നേടിയപ്പോള്‍ പരാജയം ലഭിച്ചത് ആപ്പിളിന്. സാംസങ് ഗാലക്സി ടാബ് ഐപാഡിന്‍റെ ഡിസൈന്‍ കോപ്പിയടിച്ചതാണ് എന്ന് ആപ്പിളിന്‍റെ വാദമാണ് കോടതി തള്ളിയത്. ഈ രണ്ട് പ്രോഡക്ടുകള്‍ തമ്മില്‍ സാമ്യമില്ലെന്നും ലണ്ടന്‍ ഹൈക്കോടതി വിധിന്യായത്തില്‍ പറയുന്നു. ഇതോടെ ഇംഗ്ലണ്ടിലെ കേസില്‍ മാത്രമാണ് സാംസങിന് വിജയം നേടുവാന്‍ സാധിച്ചിരിക്കുന്ന. വിവിധ രാജ്യങ്ങളില്‍ കേസ് തുടരുകയാണ്.
മുന്‍ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ സാംസങ് ഗ്യാലക്‌സിയും ആപ്പിളും ഒരേ കമ്പിനിയുടെതാണ് എന്ന് തോന്നാം. പക്ഷെ സാംസങ് ഉല്പന്നങ്ങള്‍ക്ക് ആപ്പിളിന്‍റെ അത്ര തിക്ക്നസ്സ് ഇല്ല എന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. ആപ്പിള്‍ ഡിസൈനുകളുടെ അത്ര ലാളിത്യം ഇല്ലാത്ത ഡിസൈനാണ് സാംസങ്ങിന്‍റെത് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.
സാംസങ് ഗ്യാലക്‌സി നെക്‌സസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞദിവസം യു.എസ് അപ്പീല്‍ കോടതി പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ വിധിയും വന്നിരിക്കുന്നത് എന്നത് സാംസങ്ങിന് ഇരട്ടി വിജയമാണ് സമ്മാനിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഹൈക്കോടതി വിധിയെ സാംസങ് സ്വാഗതം ചെയ്തു. എന്നാല്‍ മറ്റ് രാജ്യങ്ങളിലും നിയമയുദ്ധം തുടരുമെന്ന് സാംസങ് അറിയിച്ചു. വിധിയെക്കുറിച്ച് പഠിച്ച് വരികയാണ് എന്നായിരുന്നു ആപ്പിളിന്‍റെ പ്രതികരണം

ആക്സിസ് - യുഎഇ എക്സ്ചേഞ്ച് മൊബൈല്‍ ഇന്‍സ്റ്റന്‍റ് മണി ട്രാന്‍സ്ഫര്‍

|0 comments

ആക്സിസ് ബാങ്കും യുഎഇ എക്സ്ചേഞ്ചും സംയുക്തമായി ഇന്‍സ്റ്റന്‍റ് മണി ട്രാന്‍സ്ഫര്‍ അവതരിപ്പിച്ചു. ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനി എക്സ്പ്രസ് മണിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിദേശ ഇന്ത്യക്കാരുടെ പണമിടപാടുകള്‍ ലളിതമാക്കും. 

125 രാജ്യങ്ങളിലുള്ള എക്സ്പ്രസ് മണിയുടെ 1,35,000 ഏജന്‍റുമാര്‍ മുഖേന വിദേശ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ബന്ധുക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് അതിവേഗം പണമയ്ക്കാം. ഒരു വര്‍ഷം 30 തവണവരെ പണം കൈപ്പറ്റാനുള്ള സൗകര്യമുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ അധിഷ്ഠിത വിദേശ പണമിടപാട് സംവിധാനമാണ് ഇത്. മൊബൈല്‍ വഴി അയയ്ക്കുന്ന പണം ഉടന്‍ തന്നെ ലഭിക്കുമെന്നുമാത്രമല്ല സമയം ലാഭിക്കുകയും ചെയ്യാം. 24 മണിക്കൂറും സേവനം ലഭ്യമാണ്. ആക്സിസ് ബാങ്കിന്‍റെ എടിഎം കളില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിയും. കോഡ് ഉപയോഗിച്ചാണ് പണം പിന്‍വലിക്കുക. ഇതിന് ഉപയോക്താവ് ആക്സിസ് ബാങ്കിന്‍റെ ഇന്ത്യയിലെ ഏതെങ്കിലും ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

ചൈന മൊബൈല്‍ പൊട്ടിത്തെറിച്ച് കണ്ണു പോയി

|0 comments

നാഗ്പൂര്‍:., ചൈനാ നിര്‍മ്മിതമായ മൊബൈല്‍ പൊട്ടിത്തെറിച്ച് 12 വയസ്സുളള വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു! മഹാരാഷ്ട്രയിലെ യാവത്മാല്‍ ജില്ലയിലെ സിയോനി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ചാര്‍ജ് ചെയ്യാനിട്ടിരുന്ന പിതാവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മയൂര്‍ എന്ന ആറാം ക്ലാസുകാരന് അപകടം പറ്റിയത്. മൊബൈല്‍ പൊട്ടിത്തെറിച്ച് മയൂരിന്റെ കണ്ണിനും ചുണ്ടിനും കൈകള്‍ക്കും പൊളളലേറ്റു. ആഴത്തില്‍ മുറിവേറ്റ
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വലത് റെറ്റിനയ്ക്ക് ഗുരുതരമായി പൊളളലേറ്റതിനാല്‍ കാഴ്ചശക്തി നഷ്ടമാവുകയായിരുന്നു. അണുബാധ തലച്ചോറിലേക്ക് വ്യാപിയ്ക്കുന്നത് തടയാന്‍ കഴിഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടിയുടെ ഇടതുകണ്ണിനും പരിക്കേറ്റിട്ടുണ്ട്.
ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ടു ചെയ്യുന്നതെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു
രണ്ടിലും വില കുറഞ്ഞാ ചൈനാ നിര്‍മ്മിത മൊബൈലുകളാണ് വില്ലനായത്. ബാറ്ററി പരിധിയിലും കൂടുതല്‍ ചാര്‍ജായതാണ് അപകടകാരണമെന്ന് കരുതുന്നു.

സൂക്ഷിക്കുക, മിസ്‌ഡ് കോളില്‍ അപകടം പതിയിരിക്കുന്നു

|0 comments
നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു മിസ്‌ഡ് കോള്‍ വന്നാല്‍ തിരിച്ചുവിളിച്ച് ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ ഇനി മിസ്‌ഡ് കോള്‍ നമ്പറിലേക്ക് തിരിച്ചുവിളിക്കാന്‍ ഒരുങ്ങുമ്പോള്‍ സൂക്ഷിക്കുക. +92, #90, #09 എന്ന നമ്പരുകളില്‍ നിന്നാണു മിസ്‌ഡ് കോള്‍ എങ്കില്‍ തിരിച്ചുവിളിക്കരുത്‌. കാ‍രണം ഈ നമ്പറുകളില്‍ വലിയൊരു അപകടം പതിയിരിക്കുന്നുണ്ട്. 

ഈ നമ്പരുകളിലേക്ക് വിളിച്ചാല്‍ നിങ്ങളുടെ സിം കാര്‍ഡ്‌ ക്ലോണ്‍ ചെയ്യപ്പെട്ടേക്കാം. ടെലികോം മേഖലയ്ക്ക് പുതിയ വിപത്തായി മാറിയ ക്ലോണ്‍ ആക്രമണത്തിന് ഇതുവരെ ഒരു ലക്ഷത്തോളം ഉപയോക്‌താക്കള്‍ ഇരയായിട്ടുണ്ട് എന്നാണ് വിവരം. ഒരു റാക്കറ്റ് തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 

നിങ്ങളുടെ സിംകാര്‍ഡിലും ഡാറ്റാ കാര്‍ഡിലും സൂക്ഷിച്ചിരിക്കുന്ന സകല വിവരങ്ങളും കൈക്കലാക്കാന്‍ റാക്കറ്റിന് സാധിക്കും. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇതേക്കുറിച്ച് ഉപയോക്‌താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

യുഎഇയില്‍ എല്ലാ മൊബൈല്‍ സിമ്മുകളും രണ്ടാമതും രജിസ്റ്റര്‍ ചെയ്യണം

|0 comments
യുഎഇയില്‍ എല്ലാ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും സിമ്മുകള്‍ രണ്ടാമതും രജിസ്റ്റര്‍ ചെയ്യണമെന്ന്‌ അധികൃതര്‍. ‘മൈ നമ്പര്‍, മൈ ഐഡന്റിറ്റി’ എന്ന പദ്ധതിപ്രകാരമാണ്‌ രജിസ്ട്രേഷന്‍. ടെലികമ്യൂണിക്കേഷന്‍സ് ആന്റ് റെഗുലേറ്ററി അതോറിറ്റിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. മൊബൈല്‍ ഫോണ്‍ അനധികൃതമായും ക്രിമിനല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് തടയുന്നതിനായിട്ടാണ്‌ ഇത്. 

മൊബൈല്‍ ഉപഭോക്താക്കള്‍ മൊബൈല്‍ സിം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്നതു വഴിയോ, സിം കൈമാറുന്നതു വഴിയോ പലരും സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഈ രണ്ടാം വട്ട രജിസ്‌ട്രേഷന്‍ പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. ഇത്തരം കേസുകളില്‍ പെട്ട് സിമ്മിന്റെ യഥാര്‍ത്ഥ ഉടമകള്‍ നിയമക്കുരുക്കുകളില്‍ പെടുകയും സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവുകയും ചെയ്യുന്ന കേസുകള്‍ നിരവധിയാണ്. അതിനാല്‍ അതാതു സിമ്മുകള്‍ ഉപയോഗിക്കുന്നത് രജിസ്റ്റര്‍ ചെയ്ത ആളുകള്‍ തന്നെയാണോ എന്നു ഉറപ്പു വരുത്താനാണ് ഈ രണ്ടാംവട്ട രജിസ്‌ട്രേഷന്‍.

എത്തിസലാത്ത്, ഡു ഉപഭോക്താക്കള്‍ അവരുടെ സിമ്മുകള്‍ രണ്ടാമത് രജിസ്റ്റര്‍ ചെയ്യാന്‍ പാസ്‌പോര്‍ട്ട്, എമിറേറ്റ് തിരിച്ചറിയല്‍ കാര്‍ഡ്, റെസിഡന്‍സി വിസ തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. എത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് ജൂലൈ 17ന് അതിന്റെ നൂറു ഔട്ട്‌ലെറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണം സന്ദര്‍ശിച്ച് തങ്ങളുടെ സിമ്മിന്റെ രണ്ടാംവട്ട രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്‌ട്രേഷന്‍ ഒരിക്കല്‍ മാത്രം നടത്തിയാല്‍ മതി. ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് രണ്ടാമത് രജിസ്റ്റര്‍ ചെയ്യാത്ത സിമ്മുകള്‍ യുഎഇയില്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല.

ആന്‍ഡ്രോയിഡ് ബാറ്ററികളെ സ്മാര്‍ട്ടാക്കാന്‍ ഒരു വഴി!

|0 comments
ഫോണുകളെ സ്മാര്‍ട്ടാക്കുന്ന ആന്‍ഡ്രോയിഡുകള്‍ ഇപ്പോള്‍ കേരളത്തിലും ജനകീയമായിരിക്കുന്നു. എന്നാല്‍ ബാറ്ററി ഈട് നില്‍ക്കുന്നില്ല സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ നിരന്തരം അലട്ടുന്ന പ്രധാന പ്രശ്നം. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലൊന്നായ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മിക്കതും ഇന്റര്‍നെറ്റ് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മൂന്നുനാലു മണിക്കൂറിനുള്ളില്‍ തന്നെ ബാറ്ററി കാലിയാകും! 

നമ്മള്‍ പലപ്പോഴായി തുറക്കുന്ന ആപ്ലിക്കേഷനുകള്‍ പലതും വേണ്ടവിധത്തില്‍ ക്ലോസ് ചെയ്യാത്തതുകൊണ്ട് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതും ചില ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഓണാക്കുമ്പോഴേ യാന്ത്രികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതും ബാറ്ററി തീരുന്നതിന് ഒരു കാരണമാണ്. കൂടാതെ വൈ‌-ഫൈ ബ്ലൂടൂത്ത് എന്നിവ ഓണ്‍ ആയി കിടക്കുമ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും പറയുകയേ വേണ്ട. ചില ടാസ്ക് കില്ലര്‍ ആപ്ലിക്കേഷനുകള്‍ (നമ്മള്‍ അറിയാതെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍) ഒരു പരിധിവരെ ‘ബാറ്ററിശേഷി‘ കൂട്ടുമെങ്കിലും അവയില്‍ പലതിനെ പറ്റിയും അത്ര നല്ല അഭിപ്രായമല്ല മൊബൈല്‍ വിദഗ്ദ്ധര്‍ക്കുള്ളത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇത്തരം പ്രോഗ്രാമുകള്‍ അത്ര ഗുണകരമല്ലെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. ഇവിടെയാണ് കൂടുതല്‍ ശക്തിയുള്ള 'എക്സ്ട്രാ ബാറ്ററി'കളുടെ പ്രസക്തി. 

സാധാരണ,1350 mAh ശേഷിയുള്ള ബാറ്ററികളാണ് മിക്ക സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പവും ലഭിക്കുന്നത്. (ബാറ്ററികളുടെ ശേഷി മില്ലി ആമ്പയര്‍ അവറില്‍ (mAh) ആണ് പറയുക). എന്നാല്‍ 'മുഗന്‍ പവര്‍ ബാറ്ററീസ്' കമ്പനി പ്രീമിയം ഗുണനിലവാരമുള്ള എക്സ്ട്രാ ബാറ്ററികള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. നിരവധി ഗുണനിലവാര പരിശോധനകളിലൂടെയാണ് ഓരോ മുഗന്‍ ബാറ്ററിയും പുറത്തിറങ്ങുന്നത്. ഹോങ്കോങ്ങിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കിലും ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഇവരുടെ വെബ് സൈറ്റ് വഴി സുരക്ഷിതമായി നമുക്ക് ബാറ്ററികള്‍ വാങ്ങാനാകും. 

എന്റെ സാംസങ് ഗാലക്സി ഏയ്സിന് വേണ്ടി 1600 (mAh) മുഗന്‍ ബാറ്ററി വെബ് വഴി ഓര്‍ഡര്‍ ചെയ്ത് 5 ദിവസത്തിനുള്ളില്‍ ഹോങ്കോങ് പോസ്റ്റില്‍ സുരക്ഷിതമായി കോട്ടയത്തെ വീട്ടില്‍ ബാറ്ററി എത്തിച്ചേര്‍ന്നു. ആദ്യ 3,4 ചാര്‍ജിങ് 8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍വരെ ചെയ്യണം. പിന്നീട് ഫോണ്‍, ഇന്റര്‍നെറ്റ് ഒക്കെ സുഗമമായി 8 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാനാകും. കൂട്ടത്തില്‍ ജ്യൂസ് ഡിഫെന്‍‌ഡര്‍ കൂടി ഉപയോഗിച്ചാല്‍ സംഗതി ഉഷാര്‍! ഒരു ക്രാഡില്‍ ചാര്‍ജര്‍ കൂടി മേടിച്ചോളൂ, അപ്പോള്‍ നിങ്ങള്‍ക്കും സ്മാര്‍ട്ടാകാം!

ലാവയുടെ ടച്ച് സ്‌ക്രീന്‍ മോഡല്‍ c31

|0 comments

ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ ലാവ തങ്ങളുടെ പുതിയ ടച്ച് സ്‌ക്രീന്‍ മോഡല്‍ വിപണിയിലെത്തിച്ചു. ലാവാ c31 എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിന് 2,499 രൂപയാണ് വില.
2.6 QVGA ഇഞ്ചാണ് ഇതിന്റെ ടച്ച് സ്‌ക്രീന്‍, 1.3 എം.പി ക്യാമറയുള്ള c31 ന്റെ ബാറ്ററി ലൈഫ് 1000 mAh ആണ്. കൂടാതെ ബ്ലൂട്ടൂത്ത് കണക്ടിവിറ്റി, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 8 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ഡ്യുവല്‍ ലൗഡ്‌സ്പീക്കര്‍ എന്നിവയും c31 ല്‍ ലഭ്യമാണ്.
ഇന്ത്യന്‍ വിപണിയില്‍ ലൗഡ്‌സ്പീക്കര്‍ ക്വാളിറ്റിയുള്ള ടച്ച് സ്‌ക്രീന്‍ മോഡലുകള്‍ ഇറങ്ങാറില്ല, ലാവാ c31 ഈ വിടവ് നികത്തുമെന്ന് മൊബൈലിന്റെ ലോഞ്ചിങ് വേളയില്‍ കമ്പനി ഡയറക്ടര്‍ എസ്.എന്‍. റായ് അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് ലൗഡ്‌സ്പീക്കര്‍ ക്വാളിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ മോഡല്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക്, ലാവാ ബഡ്ഡി, ആംഗ്രി ബേര്‍ഡ് ആപ്‌സ് എന്നിവയും ലാവാ c31 ലഭ്യമാണ്.

മൊബൈല്‍ വരിക്കാര്‍ 67.78 കോടി

|0 comments
മേയില്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ക്കു ലഭിച്ചതു 72 ലക്ഷം പുതിയ വരിക്കാരെ. സിഒഎഐയുടെ( സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ) കണക്കു പ്രകാരം മൊത്തം വരിക്കാരുടെ എണ്ണം 67.78 കോടി. 

എയര്‍ടെല്ലിനു കഴിഞ്ഞമാസം 20 ലക്ഷം വരിക്കാരെ ലഭിച്ചു. മൊത്തം വരിക്കാര്‍ 18.5 കോടി. ലൈസന്‍സുകള്‍ റദ്ദാക്കിയെങ്കിലും യുണിനോറിനു 15 ലക്ഷം ഉപയോക്തക്കളെ കിട്ടി. വിഡിയൊകോണ്‍ എറ്റിസലാറ്റ് ഡിബി, എസ്ടെല്‍, സിസ്റ്റമെ ശ്യാം എന്നിവയാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കമ്പനികള്‍. 

സെപ്റ്റംബര്‍ ഏഴുവരെയാണ് ഈ കമ്പനികള്‍ക്കു പ്രവര്‍ത്തനാനുമതിയുള്ളത്. വൊഡാഫോണിനു 12 ലക്ഷം പുതിയ വരിക്കാരെ കിട്ടി. മൊത്തം വരിക്കാര്‍ 15 കോടി. ഐഡിയയ്ക്ക് 17 ലക്ഷം പുതിയ ഉപയോക്തക്കളെ ലഭിച്ചു. മേയില്‍ ബിഎസ്എന്‍എല്ലിനു ലഭിച്ചത് വെ റും 1,735 പുതിയ വരിക്കാരെയാണ്. 

റിലയന്‍സ് കമ്യൂണിക്കേഷന്‍റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. സിസ്റ്റമെ ശ്യാമിനു 2.5 ലക്ഷം പുതിയ വരിക്കാരെ കിട്ടി. വിഡിയൊകോണിനു 1.3 ലക്ഷവും എയര്‍സെല്ലിനു എട്ടു ലക്ഷവും വരിക്കാരെ ലഭിച്ചു.

വ്യൂഫോണ്‍ ഇന്ത്യയില്‍.....

|0 comments


കാല്‍നൂറ്റാണ്ടുകൊണ്ട് യൂറോപ്യന്‍ ഇലക്‌ട്രോണിക്‌സ് വിപണിയിലെ സജീവ സാനിധ്യമായ വ്യുസോണിക്ക് ഇന്ത്യയിലും എത്തുന്നുതങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഗ്യാരന്റി വാഗ്ദാനം ചെയ്തുകൊണ്ടാണ് വ്യൂസോണിക് ഉപയോക്താക്കളെ യൂറോപ്യന്‍ വിപണിയില്‍ ആളെ ആകര്‍ഷിച്ചത്. അതെ തന്ത്രം ഇന്ത്യയിലും ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.വ്യൂസോണിക്കിന്‍റെ സ്മാര്‍ട്ട് ഫോണ്‍ പരമ്പരയായ വ്യൂഫോണിന്‍റെ വ്യൂഫോണ്‍ 3യാണ് ഇന്ത്യയില്‍ ആദ്യം കമ്പനി അവതരിപ്പിക്കുന്നത്.ഇന്ത്യയിലെ ആദ്യ ഡ്യുവല്‍ സിം ത്രിജി സിഡിഎംഎ സ്മാര്‍ട്‌ഫോണാണ് ഇത് എന്നാണ് വ്യൂസോണിക് അവകാശപ്പെടുന്നത്.ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 3.5 ഇഞ്ച് മള്‍ട്ടിടച്ച് ഡിസ്‌പ്ലേ ,320/480 പിക്‌സല്‍സ്റിസൊല്യൂഷന്‍ ക്ലാരിറ്റി‍. 800 മെഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസര്‍, 512 എംബി റാം, മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാനാകുന്ന മെമ്മറി,ത്രിജി, വൈഫൈ, ജിപിഎസ്, ജി-സെന്‍സര്‍, ഇ-കോമ്പസ്, 5എംപി ക്യാമറ എന്നീ പ്രത്യേകതകളും വ്യൂഫോണ്‍ 3യിലുണ്ട്. എന്നാല്‍ മുന്‍പില്‍ ക്യാമറയില്ലത്താതും,ഫ്ലാഷില്ലാത്തതും പ്രധാന പോരായ്മകളാണ്. റിലയന്‍സിന്‍റെ 3ജി സേവനത്തോടപ്പം 9,990 രൂപയ്ക്ക് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും

ഇരട്ട സിം ഫോണുകളില്‍ ഒന്നാമത് നോകിയ തന്നെ

|0 comments

ഒരുകാലത്ത്‌ മൊബൈല്‍ഫോണ്‍ വിപണിയിലെ അതികായരായിരുന്നു നോകിയ. എന്നാല്‍ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്‌മാര്‍ട്ട്‌ഫോണുകള്‍ എത്തിയതോടെ നോകിയ പിന്നിലേക്ക്‌ മാറി. ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കഷ്ടപ്പെടുകയാണ്‌ നോകിയ. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അടുത്തകാലത്തായി ഏറെ പ്രചാരം നേടുന്ന ഇരട്ടസിം ഫോണുകളില്‍ നോകിയ തന്നെയാണ്‌ ഒന്നാമതെന്ന്‌ പുതിയ സര്‍വ്വേ വ്യക്തമാക്കുന്നു. പ്രശസ്‌ത മാര്‍ക്കറ്റിംഗ്‌ ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ നടത്തിയ സര്‍വ്വേയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.
ഇന്ത്യയിലെ ആകെ മൊബൈല്‍ഫോണ്‍ ഉപയോക്താക്കളില്‍ 71 മില്യണ്‍ പേരും ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവരാണ്‌. ഒന്നിലധികം സിം ഉപയോഗിക്കുന്ന 71 മില്യണ്‍ പേരില്‍ 61 ശതമാനം പേരും ഇരട്ടസിം ഫോണ്‍ സ്വന്തമായുള്ളവരാണ്‌. ഇന്ത്യയില്‍ ആകെ വിറ്റഴിച്ചിട്ടുള്ള ഇരട്ട സിം ഫോണുകളില്‍ 30 ശതമാനവും നോകിയയാണ്‌. 16 ശതമാനം സാംസങ്ങും 12 ശതമാനം മൈക്രോമാക്‌സുമാണ്‌.
ഇന്ത്യയില്‍ മൈക്രോമാക്‌സ്‌, കാര്‍ബണ്‍ പോലെയുള്ള ബ്രാന്‍ഡുകള്‍ ഇരട്ട സിം മോഡല്‍ പുറത്തിറക്കിയ ശേഷമാണ്‌ നോകിയ ഡ്യൂവല്‍ സിം ഫോണുമായി എത്തിയത്‌. എന്നാല്‍ വിഭാഗത്തില്‍ വളരെ വേഗം നോകിയയ്‌ക്ക്‌ സ്വാധീനം ചെലുത്താനായി. മികച്ച നിലവാരമാണ്‌ നോകിയയുടെ ഇരട്ടസിം വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന്‌ സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ആന്‍ഡ്രോയ്‌ഡ്‌ തരംഗത്തില്‍ ആപ്പിള്‍ മുങ്ങുന്നു

|0 comments

ടാബ്‌ലറ്റ്‌ വിപണിയിലെ ആന്‍ഡ്രോയ്‌ഡ്‌ മുന്നേറ്റം ഐപ്പാഡിന്റെ പ്രതാപം തകര്‍ത്തതുപോലെ, സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയിലും ഐഫോണിന്‌ കാലിടറുന്നു. പ്രമുഖ ഗവേഷണ സ്ഥാപനമായ ഐഡിസി പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഐഫോണ്‍ വില്‍പനയില്‍ ഇടിവ്‌ സംഭവിക്കുന്നതായാണ്‌ സൂചന. സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പ്രധാനമായും ആന്‍ഡ്രോയ്‌ഡ്‌, ഐ ഒ എസ്‌, വിന്‍ഡോസ്‌ ഫോണ്‍ തുടങ്ങിയ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റങ്ങളില്‍ അധിഷ്‌ഠിതമായ മോഡലുകളാണ്‌ മാറ്റുരയ്‌ക്കുന്നത്‌.
ഇതില്‍ ഐ ഒഎസില്‍ റണ്‍ ചെയ്യുന്ന ആപ്പിള്‍ ഐഫോണ്‍ ആയിരുന്നു കഴിഞ്ഞവര്‍ഷം വരെ വിപണിയിലെ ഒന്നാമന്‍. എന്നാല്‍ ഇപ്പോള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 61 ശതമാനവും ആന്‍ഡ്രോയ്‌ഡില്‍ റണ്‍ ചെയ്യുന്ന ഫോണുകളാണ്‌ വിറ്റുപോകുന്നത്‌.
2012ല്‍ 20.5 ശതമാനമാണ്‌ ഐഫോണിന്റെ വിപണി വിഹിതമെങ്കില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഇത്‌ 19% ആയി കുറയുമെന്നും ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇനിയുള്ള കാലം മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസ്‌ ഫോണ്‍ വലിയ കുതിച്ചുചാട്ടം തന്നെ നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഇപ്പോള്‍ 5.6 ശതമാനമാണ്‌ വിന്‍ഡോസിന്റെ വിപണി വിഹിതമെങ്കില്‍ 2016ഓടെ അത്‌ 19.2 ആയി മാറുമത്രെ. അതായത്‌, ഐഫോണിനെ വിന്‍ഡോസ്‌ ഫോണ്‍ മറികടക്കും. മികച്ച യൂസര്‍ ഇന്റര്‍ഫേസും പരിധിയില്ലാത്ത ആപ്‌ളിക്കേഷനുകളുമാണ്‌ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്‌ഡ്‌ ഒ എസുകളെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ താരമാക്കിയത്‌.

ബാറ്ററി സമയം വര്‍ദ്ധിപ്പിക്കാന്‍ ?

|0 comments
മൊബൈല്‍ ഫോണിന്റെ ബാറ്ററി സമയം വര്‍ദ്ധിപ്പിക്കാന്‍ എന്താണു മാര്‍ഗം?... ഇന്ന്‌ മിക്കവരും പതിവായി ചോദിക്കുന്ന ചോദ്യമിതാണ്‌. വലിയ സ്‌ക്രീന്‍ ചതുരമുള്ള സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ മുഴുവന്‍ ദിവസംതന്നെ ബാറ്ററി നിലനിന്നാല്‍ അത്‌ അത്ഭുതം. എങ്ങനെ ബാറ്ററി സമയം കൂട്ടാം എന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും.

എഡ്‌ജ്, വൈഫൈ, ബ്ലൂ ടൂത്ത്‌, ജി.പി.എസ്‌. എന്നീ സംവിധാനങ്ങള്‍ സദാ സമയവും ഓണ്‍ ആക്കിയിടേണ്ട ആവശ്യമുണ്ടോ എന്ന്‌ പരിശോധിക്കുക. ആവശ്യമുള്ളത്‌ മാത്രം, ഉപയോഗം വരുമ്പോള്‍ സജീവമാക്കിയാല്‍തന്നെ നല്ലൊരളവ്‌ ബാറ്ററി സമയം ലാഭിക്കാം. 3 ജി സേവനം ഇന്ന്‌ എല്ലായിടത്തും കേള്‍ക്കുന്ന കാര്യമാണ്‌, 2 ജി തന്നെ മതിയെങ്കില്‍ പണവും ലാഭം ബാറ്ററിക്കും നല്ലതാണ്‌. ത്രീജി സൗകര്യം കൂടുതല്‍ ഊര്‍ജശേഷി ആവശ്യമുള്ളതാണ്‌.

സ്‌ക്രീന്‍ തെളിമ (െ്രെബറ്റ്‌നസ്‌) ക്രമീകരിക്കുന്നതനുസരിച്ച്‌ ബാറ്ററി സമയം കൂടുതല്‍ നിലനിര്‍ത്താം. നിരത്തിലും യാത്രയിലും ചിലപ്പോള്‍ അല്‍പം നല്ല തെളിമ വേണമായിരിക്കും. എന്നാല്‍ വീട്ടിലോ ഓഫീസിലോ ആയിരിക്കുമ്പോള്‍ സ്‌ക്രീനിന്റെ തെളിമ കുറഞ്ഞിരുന്നാലും നന്നായി തന്നെ വിവരങ്ങള്‍ /ചിത്രങ്ങള്‍ കാണാനാകും. ചില ഫോണുകളില്‍ പ്രകാശ സെന്‍സറുകള്‍ ഉണ്ട്‌. 

ആപ്ലിക്കേഷന്‍ , ഓ എസ്‌ അപ്‌ഡേറ്റുകള്‍ നിരന്തരം സംഭവിക്കുന്ന രീതിയില്‍ സെറ്റ്‌ ചെയ്‌ത് വച്ചാല്‍ കൂടുതല്‍ ഡാറ്റാ ഉപയോഗവും ഒപ്പം ബാറ്ററി ക്ഷീണിക്കുകയും ചെയ്യും. പല വിന്‍ഡോയില്‍ ഇന്റര്‍നെറ്റും മറ്റും നോക്കിക്കൊണ്ടിരിക്കേ പെട്ടെന്ന്‌ അതൊന്നും പൂര്‍ണമായി അവസാനിപ്പിക്കാതെ ആദ്യ പേജിലേക്കു പോകാറുണ്ട്‌. സ്‌ക്രീനില്‍ കാണുന്നില്ലെങ്കിലും അത്‌ പിന്നണിയില്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കും. ഇതാകട്ടെ ആവശ്യമില്ലാതെ ബാറ്ററി ഊറ്റിക്കുടിക്കുകയും ചെയ്യും.

ചിലതരം ആപ്ലിക്കേഷനില്‍ ലോക്കേഷന്‍ ക്രമീകരണം ഒഴിവാക്കി വയ്‌ക്കാം. വയര്‍ലെസ്‌/നെറ്റ്‌വര്‍ക്ക്‌ സംവിധാനം അല്ലെങ്കില്‍ ജി.പി.എസ്‌. എന്നിവയിലൊന്ന്‌ ഉപയോഗിച്ചായിരിക്കും നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്‌ഥലവിവരം ട്വിറ്റിനും മറ്റും ഒപ്പം നല്‍കുന്നത്‌. നിങ്ങളുടെ സ്‌ഥലവിവരം അപ്പപ്പോള്‍ നല്‍കണമെന്ന്‌ നിര്‍ബന്ധമില്ലെങ്കില്‍ ഇത്‌ മാറ്റുക. ചില ഫോണുകളില്‍ സെറ്റിംഗ്‌സിലെ ലോക്കേഷന്‍ സെക്യൂരിറ്റി എന്ന തലക്കെട്ടിന്‌ താഴെ ജി.പി.എസ്‌ സാറ്റലൈറ്റ്‌, അസിസ്‌റ്റഡ്‌ ജിപിഎസ്‌ , സെന്‍സര്‍ എന്നിവയോക്കെ ഓഫാക്കി വയ്‌ക്കുന്നത്‌ ബാറ്ററിയെ കരുതി നല്ലതാണ്‌.

ആവശ്യത്തിലധികം ആപ്‌സുകള്‍ ഫോണിലേക്ക്‌ ഉള്‍പ്പെടുത്തി ഇടുന്നത്‌ ബാറ്ററിക്ക്‌ ആപ്പാകും എന്ന്‌ പറയേണ്ടതില്ലല്ലോ. ബാറ്ററി സമയം കൂട്ടാന്‍ ഉള്ള ചില സംവിധാനങ്ങള്‍ ഫോണ്‍ സെറ്റിംഗ്‌സിലും പിന്നെ ഏതാനും ചിലത്‌ ആപ്‌സ് സ്‌റ്റോറിലും ഉണ്ട്‌ ഇവ യുക്‌തമായി ഉപയോഗിച്ചാല്‍ ബാറ്ററിയുടെ കാലയളവ്‌ കൂട്ടാം. ഫോണിലെ ഒരോ ഘടകവും എത്രമാത്രം ബാറ്ററി ശേഷി ഉപയോഗിക്കുന്നുണ്ടന്ന്‌ ബാര്‍ /ഗ്രാഫ്‌ അനുസരിച്ച്‌ കാണിച്ച്‌ തരും , ഇതനുസരിച്ച്‌ ഉചിതമായ തരത്തില്‍ ഫോണ്‍ ഉപയോഗം ക്രമീകരിക്കാം.

ഫോണ്‍ വൈബ്രേറ്റ്‌ മോഡില്‍ ഇടുന്നവര്‍ ഏറെയാണ്‌. ഇത്‌ ഏറെ ബാറ്ററി ഊര്‍ജം എടുക്കുന്ന ഏര്‍പ്പാടാണ്‌. സാധ്യമാണങ്കില്‍ നമുക്ക്‌ മാത്രം കേള്‍ക്കാവുന്ന പതിഞ്ഞ ശബ്‌ദത്തിലുള്ള ശബ്‌ദം ആക്കുക. 

ഫോണിലേക്ക്‌ വരുന്ന സിഗ്നല്‍ ശേഷി കുറവായിരുന്നാല്‍ അത്‌ കൂടിയ അളവില്‍ ബാറ്ററി എടുക്കും. ചില കെട്ടിടങ്ങളില്‍ സിഗ്നല്‍ ശേഷി മിക്കപ്പോഴും കുറവായിരിക്കും പതിവായി ഇതാണ്‌ അവസ്‌ഥ എങ്കില്‍ സിഗ്നല്‍ ശേഷി ഉയര്‍ത്താനുള്ള റിപ്പീറ്റര്‍ അവിടെ ഘടിപ്പിക്കുന്നത്‌ നന്നായിരിക്കും.

എക്‌സ്ട്രാ ബൈറ്റ്‌ : ബാറ്ററി തീര്‍ന്ന്‌ പോയാല്‍ തീര്‍ന്നില്ലേ ഫോണിന്റെ കാര്യം. എക്‌സ്ട്രാ ബാറ്ററി കരുതുന്നവരും, കൊണ്ട്‌ നടക്കാവുന്ന ബാറ്ററി ചാര്‍ജര്‍ ഉപയോഗിക്കുന്നവരും ധാരാളം. ഇതൊന്നും പറ്റിയില്ലെങ്കില്‍ ഫോണിനൊപ്പം കിട്ടുന്ന, കമ്പ്യൂട്ടറിലേക്കുള്ള യു.എസ്‌.ബി കേബിള്‍വഴി ചാര്‍ജ്‌ ചെയ്യാം. അത്‌ ബാഗില്‍ കരുതുക. ഇന്ന്‌ എവിടെ തിരിഞ്ഞൊന്ന്‌ നോക്കിയാല്‍ അവിടെയെല്ലാം ലാപ്‌ടോപ്പും കമ്പ്യൂട്ടറും ആണല്ലോ. അതിനാല്‍ ആപത്‌കാലത്ത്‌ ഈ കേബിള്‍ ഉപകാരിയാകും.

ആകാശ്‌ ടാബ്ലെറ്റ്‌ 2012 ലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കുംഭകോണം

|0 comments


ഇന്ത്യാ ഗവണ്മെന്റിനു വേണ്ടി വിദ്യാര്‍ഥികള്‍ ക്കായി പഞ്ജാബിലെ അമൃത്സര്‍ ആസ്ഥാനമായ ഡാറ്റാവിന്‍ഡ്‌ എന്നാ കമ്പനി 1500 രൂപ മുതല്‍ 2299 രൂപ വരെ വിലവരുന്ന ആകാശ്‌ ടാബ് പുറത്തിറക്കുന്നതായ വാര്‍ത്ത വളരെ ആഹ്ലാദത്തോടെയും അതിലേറെ അവിശ്വസീനതയോടെയുമാണ് ഇന്ത്യയിലെ ടെക്നോളജി സമൂഹം സ്വീകരിച്ചത്.കേന്ദ്ര മന്ത്രി കബില്‍ സിബില്‍ വര്‍ണ്ണാഭമായ ചടങ്ങില്‍ ഇത് പുറത്തിറക്കുകയും ചെയ്തു.ഓണ്‍ ലൈന്‍ ബുക്കിംഗ് ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബുക്കിംഗ് ഇരുപതു ലക്ഷം കടന്നതായി പത്രക്കുറിപ്പുകള്‍ ഡാറ്റാവിന്‍ഡ്‌ പുറത്തിറക്കുകയും അഭൂത പൂര്‍ണ്ണമായ ഈ ബുക്കിംഗ് മൂലം കൊച്ചിഉള്‍പ്പടെ മൂന്ന് സ്ഥലങ്ങളില്‍ തങ്ങളുടെ പ്രൊഡക്ഷന്‍ ഫാക്ടറികള്‍ ആരംഭിക്കുകയാനെന്നും പത്ര സമ്മേളനങ്ങള്‍ നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഈ മുന്നോരുക്കങ്ങളെല്ലാം നടത്തി ബുദ്ധി പൂര്‍വ്വമായ ഒരു തട്ടിപ്പിന് തുടക്കമിടുകയായിരുന്നു ഡാറ്റവിന്‍ഡ്‌ കമ്പനി എന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ വെളിവാക്കുന്നത്.ഇതിനു വിശ്വാസ്യതയേകാന്‍  കേന്ദ്ര മന്ത്രി കബില്‍ സിബിലിനെ കൂട്ടുപിടിക്കുകയും ചെയ്തു. ആകാശ്‌ ബുക്ക് ചെയ്ത ആര്‍ക്കും തന്നെ ഗുണമേന്മയുള്ള ഒരു സാധനവും ഇതുവരെ കിട്ടിയിട്ടില്ല .കിട്ടിയവര്‍ക്കാകട്ടെ വളരെ മോശം ചൈനീസ്‌ കളിപ്പാട്ടം പോലെ എന്തോ ഒന്നാണ് ലഭിച്ചിരിക്കുന്നത്.
                                             ഓണ്‍ ലൈനായി ബുക്ക് ചെയ്തവര്‍ക്ക് കമ്പനി അയക്കുന്ന മെയിലില്‍ പറയുന്നത് അഭൂത പൂര്‍വ്വമായ ബുക്കിംഗ് കാരണം താങ്കള്‍ക്ക് ടാബ് ലെറ്റ്‌ ലഭിക്കാന്‍ താമസിക്കും എന്നാല്‍ മുന്‍കൂറായി 2999 രൂപ അയച്ചു തന്നാല്‍ ഒട്ടും കാലതാമസമില്ലാതെ കൊറിയര്‍ ചാര്‍ജ്‌ ഫ്രീ ആയി ഏഴ് ദിവസത്തിനുള്ളില്‍ ലഭിക്കുന്നതാണ് എന്ന വിവരമാണ് .ടാബ് എത്രയും വേഗത്തില്‍ ലഭിക്കാന്‍ പണം അയക്കുന്നവര്‍ക്ക് പിന്നീട്  ഈ കമ്പനിയില്‍ നിന്ന് യാതൊരു വിധ മറുപടിയോ സാധനമോ ലഭിക്കില്ല.ഇങ്ങനെ പണം നഷ്ടപ്പെട്ട പതിനായിരക്കണക്കിനു പേര്‍ എവിടെ പരാതിപ്പെടണം എന്ന് പോലുമറിയാതെ കുഴങ്ങുകയാണ്.ആയിരക്കണക്കിന് മലയാളികളും ഈ വഞ്ചനയില്‍ പെട്ടുപോയിട്ടുണ്ട് .

കൂടുതല്‍ പേര്‍ ഇനി ഈ തട്ടിപ്പില്‍ പെടാതിരിക്കാനായി ഫേസ്ബുക്കിലും അതുപോലുള്ള എല്ലാ മീഡിയയിലും ഈവാര്‍ത്ത ഷെയര്‍ ചെയ്യുക..ഇനിയും സംശയങ്ങള്‍ ഉള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കൂ.അല്ലെങ്കില്‍ ഗൂഗിളില്‍ ആകാശ്‌ സ്കാം,ആകാശ്‌ ചീറ്റിംഗ്,എന്നെല്ലാം ഒന്ന് സേര്‍ച്ച്‌ ചെയ്തു നോക്കൂ...
ഈ  ലിങ്കുകള്‍ ഒന്ന് വായിക്കൂ....
http://forum.coolpctips.com/top-stories/datawind-was-kicked-out-of-aakash-project-will-aakash-be-more-late/


http://www.coolpctips.com/2012/01/aakash-tablet-pc-poor-service-disappointing-performance-aakash-fail/#comment-17197
ആയതിനാല്‍ ദയവായി ആരും ഈ ആകാശ്‌ ടാബ് തട്ടിപ്പില്‍ പെടാതെ സൂക്ഷിക്കുക.

പഠനഭാരം കുറയ്‌ക്കാന്‍ ഡൈനാമിക്‌ ഇ-ടെക്‌സ്റ്റ്‌ ബുക്ക്‌

|1 comments
വിദ്യാഭ്യാസ രംഗത്ത്‌ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പഠനഭാരം ലഘൂകരിക്കുന്ന ഡൈനാമിക്‌ ഇ-ടെക്‌സ്റ്റ്‌ ബുക്കിന്‌ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രാഥമിക അംഗീകാരം. അച്ചടിച്ച പാഠപുസ്‌തകങ്ങളുടെ സഹായമില്ലാതെ ഏതു വിഷയവും കമ്പ്യൂട്ടറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഇ-ടെക്‌സ്റ്റ്‌ ബുക്കിന്റെ സഹായത്തോടെ പഠനത്തിനു സഹായിക്കുന്നതാണ്‌ പുതിയ സാങ്കേതിക വിദ്യ. പാഠപുസ്‌തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുകയും ലളിതമായ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിന്റെ സഹായത്തോടെ പാഠപുസ്‌തകത്തിന്റെ മാതൃകയില്‍ തന്നെ പഠിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതാണിത്‌. 

തുടക്കത്തില്‍ കേരള എസ്‌.ഐ.ഇ.ടിയുടെ വെബ്‌ പോര്‍ട്ടല്‍ വഴിയും പിന്നീട്‌ സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന കമ്പ്യൂട്ടര്‍ സംവിധാനം വഴിയും വിദ്യാര്‍ഥികള്‍ക്കു പുതിയ സാങ്കേതിക വിദ്യയിലൂടെ പഠിക്കാം. 

ഓഡിയോ, വീഡിയോ, അനിമേഷന്‍, ഗ്രാഫിക്‌, വെര്‍ച്വല്‍ ലാബ്‌, സിമുലേഷന്‍, ഡിക്ഷണറി, എന്‍സൈക്ലോപീഡിയ, കാല്‍ക്കുലേറ്റര്‍, നോട്ട്‌പാഡ്‌, മോണിറ്ററിംഗ്‌, ഇവാലുവേഷന്‍ എന്നീ ഘടകങ്ങള്‍ സംയോജിപ്പിച്ചാണ്‌ ഡൈനാമിക്‌ ഇ-ടെക്‌സ്റ്റ്‌ ബുക്ക്‌ തയാറാക്കിയിട്ടുള്ളത്‌. കമ്പ്യൂട്ടര്‍, ടാബ്‌ലെറ്റ്‌ പി.സി, മൊബൈല്‍ ഫോണ്‍ തുടങ്ങിയവവഴി ഡൗണ്‍ലോഡ്‌ ചെയ്‌ത് വിദ്യാര്‍ഥികള്‍ക്കു പഠിക്കാം. 

ട്യൂഷന്‍ ഒഴിവാക്കാമെന്നതും സവിശേഷതയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ സ്‌റ്റേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എജ്യൂക്കേഷണല്‍ ടെക്‌നോളജി (എസ്‌.ഐ.ഇ.ടി) ഡയറക്‌ടര്‍ ഡോ. ബാബു സെബാസ്‌റ്റ്യനാണ്‌ ഡൈനാമിക്‌ ഇ-ടെക്‌സ്റ്റ്‌ ബുക്ക്‌ വികസിപ്പിച്ചെടുത്തത്‌. ഇന്നലെ നടന്ന കേന്ദ്ര മാനവശേഷി വകുപ്പിന്റെ യോഗത്തില്‍ ഇദ്ദേഹം പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ്‌ ഇതിന്‌ തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനമായത്‌. ഈ മാസം 28ന്‌ തിരുവനന്തപുരത്തു നടക്കുന്ന കേന്ദ്ര-സംസ്‌ഥാന വിദ്യാഭ്യാസ വിദഗ്‌ധരുടെ യോഗം പുതിയ സാങ്കേതിക വിദ്യയ്‌ക്ക് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണിക്കും. തുടക്കത്തില്‍ അന്ധ-ബധിര വിദ്യാര്‍ഥികള്‍ക്കായി ഈ സംവിധാനം പ്രയോജനപ്പെടുത്തുന്ന കാര്യത്തിലാണ്‌ തത്വത്തില്‍ തീരുമാനമായത്‌. 

അഞ്ചു വര്‍ഷത്തെ ഗവേഷണ ഫലമായാണ്‌ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതെന്ന്‌ വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായ ഡോ. ബാബു സെബാസ്‌റ്റ്യന്‍ പറഞ്ഞു

നോക്കിയയെ രക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് എത്തുമോ?

|0 comments

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ദാത്താക്കളായിരുന്ന നോക്കിയ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്മാര്‍ട്ട് ഫോണ്‍ കുത്തൊഴുക്കില്‍ ഒലിച്ചു കൊണ്ടിരിക്കുകയാണ്.
ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനിയുടെ ഓഹരി വില ഇന്ന് 2.20 യൂറോ ആയി കൂപ്പുകുത്തിയിരിക്കുകയാണ്. 1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന നോക്കിയ രക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് എത്തുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നഷ്ടത്തില്‍ നീങ്ങുന്ന കമ്പനിയെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാനാണ് മൈക്രോസോഫ്റ്റിന്റെ നീക്കം.
സ്മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് മൈക്രോസോഫ്റ്റ് ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് നോക്കിയയെയും കൂടെക്കൂട്ടാന്‍തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. 46 ബില്യണ്‍ യൂറോയാണ് മൈക്രോസോഫ്റ്റിന്റെ വരുമാനം നോക്കിയയുടെ മാര്‍ക്കറ്റ് വാല്യു ആകട്ടെ 8.4 യൂറോയും.

ഇനി 3G യുദ്ധം

|0 comments
2ജികോഴവിവാദത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട പുതിയ സ്പെക്ട്രം ലേല നയം മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന ആശങ്കകള്‍ക്കിടയില്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ 3ജി യുദ്ധം. ഭാരതി എയര്‍ടെല്‍ തുടക്കമിട്ട നിരക്ക് കുറക്കല്‍ മറ്റു മുന്‍നിര സേവന ദാദാക്കളായ ഐഡിയയും റിലയന്‍സ് കമ്യൂണിക്കേഷനും ഏറ്റുപിടിച്ചതോടെയാണ് പോര് മുറുകിയത്. എന്നാല്‍, ഇതോടെ സ്പെക്ട്രം നിരക്ക് വര്‍ധന മൊബൈല്‍, ഇന്‍റര്‍നെറ്റ് നിരക്ക് ഉയര്‍ത്തുമെന്ന ആശങ്ക ശരിയല്ലെന്നും വ്യക്തമായി.
ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവനദാദാക്കളായ ഭാരതി എയര്‍ടെല്ലാണ് 3ജി യുദ്ധത്തില്‍ ആദ്യവെടിപൊട്ടിച്ചത്. ഡാറ്റപ്ളാന്‍ നിരക്കില്‍ 70 ശതമാനം കുറവ് പ്രഖ്യാപിച്ചാണ് ഭാരതി എയര്‍ടെല്‍ പൊടുന്നനെ ഉപഭോക്താക്കളെ ഞെട്ടിച്ചത്. ഇന്ത്യയിലെ ടെലികോം കമ്പനികള്‍ 3ജി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത് മൂന്നുവര്‍ഷം മുമ്പാണ്. ഇതിനുശേഷം ആദ്യമായാണ് ഒരു കമ്പനി നിരക്ക് കുറവ് പ്രഖ്യാപിക്കുന്നത്.
ഒന്നു ഞെട്ടിയെങ്കിലും 3ജി വിപണിയിലെ മറ്റു രണ്ടു സ്വകാര്യഭീന്മാരായ റിലയന്‍സ് കമ്യൂണിക്കേഷന്‍സും ഐഡിയയും ഒട്ടുംകുറയാതെ നിരക്കിളവ് പ്രഖ്യാപിച്ചു. 60-65 ശതമാനം കുറവാണ് ഇരുവരും വരുത്തിയിരിക്കുന്നത്. ജി.എസ്.എം വിഭാഗത്തില്‍ ഭാരതിയുടെ സുപ്രധാന എതിരാളികളായ വൊഡാഫോണും വൈകാതെ യുദ്ധകളത്തില്‍ ഇറങ്ങുമെന്ന് കരുതാം. അല്‍പം വൈകിയാണെങ്കിലും പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലും 50 ശതമാനം നിരക്ക് കുറവ് പ്രഖ്യാപിച്ചു.
പ്രമുഖ മൂന്ന് കമ്പനികളും നിരക്ക് കുറവ് പ്രഖ്യാപിച്ചതോടെ വീഡിയോ കോളുകള്‍ക്കും മൊബൈല്‍ ഫോണിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കും വരുന്ന ചെലവ് ഗണ്യമായി കുറയും.
3ജി വിപണിയില്‍ അത്ര വലിയ സാന്നിധ്യമില്ലാത്ത എയര്‍സെല്‍ ഒരുമാസം മുമ്പ് ചില പ്ളാനുകളുടെ നിരക്കില്‍ 50 ശതമാനത്തോളം കുറവ് വരുത്തിയിരുന്നു. ഇതിന് ചുവടുപിടിച്ചാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ 3ജി യുദ്ധം ചൂടുപിടിച്ചതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നത്. 2ജിയെ അപേക്ഷിച്ച് 3ജി സ്പെക്ട്രം നിരക്ക് വളരെ ഉയര്‍ന്നതായതിനാല്‍ 3ജി സേവനങ്ങള്‍ക്ക് ഇന്ത്യയിലെ ഉപഭോക്താക്കള്‍ വളരെ ഉയര്‍ന്ന നിരക്കാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ 3ജി വിപണിയില്‍ കാര്യമായ മുന്നേറ്റം ഉണ്ടായതുമില്ല. എന്നാല്‍, ഇപ്പോള്‍ തുടക്കമായിരിക്കുന്ന 3ജി യുദ്ധം വരും നാളുകളില്‍ 3ജി ഉപഭോക്താക്കളുടെ എണ്ണം ഭീമമായി വര്‍ധിക്കാന്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
18മാസം മുമ്പാണ് എയര്‍ടെല്‍ ഇന്ത്യയില്‍ 3ജി സേവനങ്ങള്‍ ആരംഭിച്ചത്. ഇതുവരെ 90 ലക്ഷം വരിക്കാരെയാണ് ലഭിച്ചത്. എന്നാല്‍, ഇതില്‍ 25 ശതമാനം മാത്രമാണ് സജീവമായി സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഭീമമായ നിരക്ക് തന്നെയാണ് ഇതിന് കാരണം.
കൂടുതല്‍ ഉപഭോക്താക്കള്‍ സജീവ ഉപഭോക്താവായാലേ ടെലികോം കമ്പനികളെ സംബന്ധിച്ചിടത്തോളം 3ജി സേവനങ്ങള്‍ ലാഭകരമാകൂ. ഇന്ത്യയിലെ മൊബൈല്‍ സേവനങ്ങളുടെയും 2ജി സേവനങ്ങളുടെയും വളര്‍ച്ച വ്യക്തമാക്കുന്നതും ഇതു തന്നെ. അത്തരമൊരു നീക്കമുണ്ടായാലേ 3ജി സേവനങ്ങള്‍ ലാഭകരമാകൂ എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇപ്പോള്‍ നിരക്ക് കുറവ് പ്രഖ്യാപനം വന്നതോടെ എയര്‍ടെല്ലിന്‍െറ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം അരമണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപയാണ് വരുക. നേരത്തേ 10 രൂപക്ക് 10 എം.ബി വിവരങ്ങളാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. കൂടാതെ 100 രൂപക്ക് റിചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ 300 എം.ബി വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. നിലവില്‍ അത് 200 എം.ബി ആണ്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 10 കെ.ബി വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി മൂന്നുപൈസയേ ചെലവ് വരൂ.
ഇതിന് സമാനമായ പദ്ധതികളാണ് ഐഡിയയും റിലയന്‍സും പ്രഖ്യാപിച്ചിരിക്കുന്നത്.
റിലയന്‍സ് തങ്ങളുടെ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം വഴി ഒരു ജി.ബി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി 250 രൂപയാവും ചുമത്തുക. അതിനുശേഷം വരുന്ന ഒരോ എം.ബിക്കും 20 പൈസ നിരക്കിലും. നേരത്തേ ഒരു ജി.ബിക്ക് 650 രൂപയും പിന്നീടുള്ള ഓരോ എം.ബിക്കും 50 പൈസ വീതവുമായിരുന്നു ചുമത്തിയിരുന്നത്.
അതേസമയം, മൊബൈല്‍ ഫോണ്‍ കോളുകളുടെ ഉള്‍പ്പെടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ സംയുക്ത നീക്കം നടത്തുന്നതിനിടെയാണ് 3ജി രംഗത്തെ ഈ നിരക്ക് യുദ്ധം എന്നതാണ് രസകരം. ഒരുമാസത്തിനിടെ കമ്പനികള്‍ മൊബൈല്‍ കോള്‍ നിരക്കില്‍ 20-40 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ നിരക്ക് വര്‍ധന നടപ്പാക്കാനിരിക്കെയാണ് അപ്രതീക്ഷതമായി 3ജി വിപണിയില്‍ ടെലികോം കമ്പനികളുടെ പോര്‍വിളി ഉയര്‍ന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം

|0 comments

ഓഫിസ് സമയത്ത് സര്‍ക്കാര്‍ ഓഫിസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരെ ശ്രദ്ധിക്കാതെ ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്.
സ്വകാര്യ ഫോണ്‍ സംഭാഷണത്തിന് മാത്രമാണ് നിയന്ത്രണം. സര്‍ക്കാര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ബാധകമല്ല. ഓഫിസ് തലവന്മാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ മൊബൈല്‍ നല്‍കിയിട്ടുണ്ട്.
ഓഫിസ് സമയങ്ങളില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി ഒഴിവാക്കണം. പൊതുജനങ്ങളുമായി ഇടപഴകുന്ന വേളകളില്‍ പൂര്‍ണമായും ഒഴിവാക്കണം. ഒട്ടും ഒഴിവാക്കാന്‍ കഴിയാത്ത ഫോണ്‍ കോളുകള്‍ സ്വീകരിക്കാമെന്നും പറയുന്നു. ഫലത്തില്‍ ഏതാണ് സ്വകാര്യ കോളുകള്‍ എന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍, സര്‍ക്കുലര്‍ ഗുണം ചെയ്യില്ലെന്ന് പറയുന്നു.

മൌസിനെ കൊല്ലാന്‍ ലീപ് മോഷന്‍

|0 comments


മൌസിനെ കൊല്ലാന്‍ പുതിയ ഉപകരണം വരുന്നു. ലീപ് മോഷന്‍ എന്ന പേരില്‍ ആണ് മൌസിന്‍റെ അന്തകനാകാന്‍ ജെസ്റ്റര്‍ ബേസ്ഡ് ഇന്റര്‍ഫേസ് ഉള്ള ഉപകരണം തയാറാകുന്നത്. ഫ്ലോറിഡക്കാരായ ഡേവിഡ്‌ ഹോല്‍സ്സും മൈക്കല്‍ ബക്ക്വാള്‍ഡും കൂടി ചേര്‍ന്നാണ് ചരിത്രം മാറ്റി എഴുതാന്‍ പോന്ന ഈ കണ്ടു പിടുത്തം നടത്തിയത്. തങ്ങള്‍ രൂപം കൊടുത്ത ലീപ് മോഷന്‍ എന്ന കമ്പനിയുടെ ബാനറില്‍ ആണ് ഒരു സിഗര്‍ ലൈറ്ററിന്റെ അത്ര വലുപ്പമുള്ള ഈ ഉപകരണം തയാറാക്കിയത്. ജനങ്ങള്‍ ഇതുവരെ ഒരു കമ്പ്യൂട്ടറുമായി എങ്ങിനെയാണോ ബന്ധം പുലര്‍ത്തിയിരുന്നത്, അതില്‍ നിന്നും വിത്യസ്തമായി ആംഗ്യ ഭാഷ മനസ്സിലാക്കാവുന്ന വിധത്തില്‍ 3 ക്യാമറകളുടെ സഹായത്തോടെ ആണ് ഇതിന്റെ നിര്‍മ്മിതി. തങ്ങളുടെ കൈകളുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും അവയവങ്ങളുടെ ചലനവും രൂപവും ഈ ഉപകരണത്തിന്റെ സഹായത്തോടെ കമ്പ്യൂട്ടറിനു മനസ്സിലാക്കുവാന്‍ സാധിക്കും.
ഈ ഉപകരണം ഏതെങ്കിലും പേര്‍സണല്‍ അല്ലെങ്കില്‍ മാക് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്നതോടെ ആ കമ്പ്യൂട്ടര്‍ ജെസ്റ്റര്‍ റകോഗ്‌നീഷന്‍ ഡിവൈസ് ആയി ആക്ട് ചെയ്യും. അതോടെ മൗസിന്റെ സഹായമില്ലാതെ തന്നെ നമുക്ക് മൌസിനെ കൊണ്ട് ചെയ്യാവുന്ന ഏതു ജോലിയും ചെയ്യാം. ലീപ് മോഷന്‍ ഡിവൈസില്‍ ഉള്ള 3 ക്യാമറകള്‍ നമ്മുടെ അവയവങ്ങളിലെ ഏതു ഭാഗവും ഒരു മില്ലിമീറ്ററിന്റെ നൂറില്‍ ഒരു അംശം എന്ന രീതിയില്‍ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ സ്‌കാന്‍ ചെയ്‌തെടുക്കുന്ന ചിത്രങ്ങള്‍ ത്രിമാന ചിത്രങ്ങളായി മാറ്റിയാണ് നമ്മള്‍ എന്താണ് പറയുന്നതെന്ന് സോഫ്റ്റ്‌വെയര്‍ വഴി മനസ്സിലാക്കുന്നത്. ത്രിഡി ഇമേജുകള്‍ സൃഷ്ടിക്കുക, ക്ലിക്കിങ്ങ്, സ്‌ക്രോളിങ്ങ് തുടങ്ങിയ സാധാരണ പ്രവര്‍ത്തനങ്ങള്‍, സൈന്‍ ചെയ്യല്‍, ത്രി ഡി മോഡലിങ്ങ് എന്നിവയ്ക്ക് ഈ ഉപകരണം ഏറെ അനുയോജ്യമായിരിക്കും.
കേവലം 70$ എന്ന താരതമ്യേന കുറഞ്ഞ വിലയില്‍ അടുത്ത വര്‍ഷം മുതല്‍ ലീപ് മോഷന്‍ വിപണിയില്‍ ലഭ്യമാകും. അതായത് മൌസിന്റെ ജൈത്രയാത്ര 2013 ല്‍ അവസാനിക്കും എന്നര്‍ത്ഥം. തേര്‍ഡ് പാര്‍ട്ടി ഡവലപ്പേര്‍സിനു വേണ്ടി ഇവര്‍ ഒരു സോഫ്റ്റ്‌വെയറും നിര്‍മിച്ചിട്ടുണ്ട്. അവരവരുടെ ആപ്ലിക്കേഷനുകളില്‍ ജെസ്റ്റര്‍ റകോഗ്‌നീഷന്‍ വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്നതാകും ഈ സോഫ്റ്റ്‌വെയര്‍. റോബോട്ടിക്‌സ്, മെഡിക്കല്‍, ഗെയിംസ് എന്നീ ഫീല്‍ഡുകലില്‍ ലീപ് മോഷന്‍ വളരെ സഹായകമാകും.
കൂടാതെ ഡേവിഡ് ഹോല്‍സ്സും ടീമും ഇപ്പോള്‍ തന്നെ പല ഇലക്ട്രോണിക് ഭീമന്‍മാരുമായി സൌഹൃദ സംഭാഷണത്തിലാണ്. സംഗതി വേറെയൊന്നും അല്ല. ഭാവിയില്‍ ഇരങ്ങള്‍ പോകുന്ന ലാപ്‌ടോപ്, ടാബ്ലറ്റ് കമ്പ്യൂട്ടറുകളില്‍ ഈ ടെക്‌നോളജി നേരിട്ട് തന്നെ ലഭ്യമാക്കുകയാണ് ഉദ്ദേശം.
ജനങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രീതിയില്‍ നിന്നും ഒരു വലിയ മാറ്റം എന്നതാണ് നമ്മുടെ ഉദ്ദേശം
ഡേവിഡ്‌ ഹോല്‍സ് പറയുന്നു. ഇപ്പോള്‍ തന്നെ പല ഉന്നതരും ലീപ് മോഷനില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ മത്സരിക്കുകയാനെന്നാണ് കേള്‍വി. AVID Technlogy യുടെ ഫൗണ്ടര്‍, ബില്‍ വാര്‍നെര്‍ ഇപ്പഴേ ഇന്‍വെസ്റ്റ്‌ ചെയ്തു കഴിഞ്ഞു. ഡേവിഡ്‌ ഹോല്‍സിന്റെ കഴിവില്‍ ആകൃഷ്ടനായാണ് അത്. ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍റെ പുനര്‍ജനനം ആണ് ഹോല്‍സ്സിലൂടെ കാണുന്നതെന്ന് അദ്ദേഹം പറയുന്നു.
ഏതായാലും നമുക്ക് ഒരു വര്‍ഷം കൂടി കാത്തിരിക്കാം, മൌസും കീബോര്‍ഡും ഒന്നുമില്ലാത്ത ഒരു കാലത്തിനായി.